വിദ്യാർത്ഥികൾക്കും കുടിയേറ്റ തൊഴിലാളികൾക്കും അന്തർസംസ്ഥാന യാത്രക്ക് അനുമതി
ബെംഗളൂരു: വിദ്യാർത്ഥികൾക്കും കുടിയേറ്റ തൊഴിലാളികൾക്കും തങ്ങളുടെ നാടുകളിലേക്ക് മടങ്ങാനാകുമെന്ന് സംസ്ഥാന സർക്കാർ. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് വിദ്യാർത്ഥികൾക്കും കുടിയേറ്റ തൊഴിലാളികൾക്കും നിബന്ധനകളോടെ അവരവരുടെ നാടുകളിലേക്ക് മടങ്ങാനുള്ള അന്തർ സംസ്ഥാന യാത്രക്ക് അനുമതി നൽകിയത്.
ഒറ്റ തവണയാത്രക്കാണ് അനുമതി എന്നതിനാൽ നാട്ടിലേക്ക് മടങ്ങുന്നവർക്ക് കോവിഡ് 19 നിയന്ത്രണങ്ങൾ അവസാനിക്കുന്നതുവരെ തിരിച്ച് കർണാടകയിലേക്ക് പ്രവേശിക്കാനാവില്ല. തൊഴിലാളികളുടെ അന്തർ ജില്ലാ യാത്രക്കും അനുമതി നൽകിയിട്ടുണ്ട്.
മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കന്നഡിഗരായ വിദ്യാർത്ഥികളേയും തൊഴിലാളികളേയും തിരിച്ചെത്തിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. കർണാടകയിൽ നിന്നും പുറത്തേക്ക് പോകുന്നവർക്ക് കോവിഡ് പരിശോധനയില്ലെങ്കിലും മറ്റു സംസ്ഥനങ്ങളിൽ നിന്ന് കർണാടകയിലേക്ക് തിരിച്ചു വരുന്നവർക്ക് കോവിഡ് പരിശോധന ഫലം നിർബന്ധമാക്കിയിട്ടുണ്ട്.
കർണാടകയിൽ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികൾക്കും കുടിയേറ്റ തൊഴിലാളികൾക്കും യാത്ര ചെയ്യാൻ സ്പെഷ്യൽ ബസുകൾ അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു. അഭ്യന്തര മന്ത്രാലയത്തിന്‍റെ മാർഗ്ഗ നിർദ്ദേശങ്ങൾക്കനുസരിച്ചായിരിക്കും സർവീസ് നടത്തുക.
Hot News
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.