ലോക് ഡൗൺ നീട്ടിയില്ലെങ്കില്‍ കർണാടകയിൽ സ്കൂളുകൾ ജൂൺ ആദ്യവാരത്തിൽ തുറക്കും
ബെംഗളൂരു: മെയ് 17 ന് അവസാനിക്കുന്ന ലോക് ഡൗൺ കാലപരിധി കേന്ദ്ര സർക്കാർ നീട്ടിയിലെങ്കിൽ ജൂൺ ആദ്യവാരത്തോടെ സ്കൂളുകൾ തുറക്കുമെന്ന് കർണാടക പൊതു വിദ്യാഭ്യാസ വകുപ്പ് കമ്മീഷണർ കെ ജി ജഗദീഷ. പ്രൈമറി മുതൽ മിഡില്‍ പ്രൈമറി വരെയുള്ള (ഒന്നാം ക്ലാസ്സു മുതല്‍ ഏഴാം ക്ലാസ്സു വരെ) എല്ലാ വിദ്യാലയങ്ങളും സാമൂഹ്യ അകലമടക്കമുള്ള കോവിഡ് മുന്‍കരുതലുകള്‍ സ്വീകരിച്ചായിരിക്കും തുറക്കുക.
ലോക് ഡൗൺ നീട്ടുകയാണെങ്കില്‍ സ്കൂളുകൾ അടച്ചിടുന്നത് തുടരും. സ്കൂളുകൾ തുറക്കുന്നതോടെ സ്വീകരിക്കേണ്ട കരുതലുകളെ കുറിച്ചും പാലിക്കേണ്ട നിർദ്ദേശങ്ങള്‍ക്കുമായി ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടിരുന്നു. ആരോഗ്യ വകുപ്പിൽ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് വിശദമായ മാർഗ്ഗ നിർദ്ദേശങ്ങൾ രൂപപ്പെടുത്തും.
ഒന്നാം ക്ലാസ്സു മുതൽ നാലാം ക്ലാസ്സുവരെ രാവിലെയും ബാക്കിയുള്ളവർക്ക് ഉച്ചക്ക് ശേഷവുമായി ക്ലാസ്സുകൾ സംഘടിപ്പിക്കാനാണ് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിരിക്കുന്നത്. സാമൂഹ്യ അകലം പാലിച്ചു കൊണ്ടായിരിക്കണം ക്ലാസുകള്‍ നടത്തേണ്ടത്.
മാർച്ച് 27 ന് നടക്കേണ്ട SSLC പരീക്ഷയും ലോക് ഡൗണിനെ തുടർന്ന് നീട്ടിവെച്ചിരുന്നു. SSLC പരീക്ഷ കഴിയുന്ന മുറക്ക് ഹൈസ്കൂളുകൾ തുറക്കാനാണ് ഇപ്പോഴത്തെ തീരുമാനം. സ്കൂൾ തുറക്കുന്നതു സംബന്ധിച്ചുള്ള കൂടുതല്‍ മാർഗ്ഗ നിർദ്ദേശങ്ങൾ രൂപപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പുമായിബന്ധപ്പെടുകയും നിർദ്ദേശങ്ങൾ ലഭിക്കുന്ന മുറക്ക് വിദ്യാലയങ്ങൾക്ക് കൈമാറുകയും ചെയ്യും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
Hot News
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.