പ്രവാസികളുമായുള്ള ആദ്യ വിമാനങ്ങള്‍ കേരളത്തില്‍ എത്തി
കൊച്ചി/കോഴിക്കോട് : ഒന്നര മാസം നീണ്ടു നിന്ന കാത്തിരിപ്പിന് ശേഷം അവർ നാടണഞ്ഞു. കോവിഡിനെ തുടർന്നു വിദേശത്ത് കുടുങ്ങിപ്പോയ 363 മലയാളികളാണ് ഇന്നലെ നെടുമ്പാശ്ശേരിയിലും കരിപ്പൂരിലുമായി എത്തി ചേർന്നത്.
അബുദാബിയിൽ നിന്നും 177 യാത്രക്കാരും 4 കുഞ്ഞുങ്ങളുമായി പുറപ്പെട്ട എയർ ഇന്ത്യാ എക്സ്പ്രസ്സ് ഇന്നലെ രാത്രി 10.08 ന് നെടുമ്പാശ്ശേരിയിലെത്തി. ദുബായിൽ നിന്നും 177 പേരും അഞ്ചു കുട്ടികളുമായി രാത്രി 10.34 ന് മറ്റൊരു വിമാനം കരിപ്പൂരിലുമെത്തി. എല്ലാ ആരോഗ്യ സുരക്ഷയുമായാണ് പ്രവാസികളെ നാട്ടിലെത്തിച്ചത്. വിമാനത്താവളങ്ങളിൽ 20 പേർ വീതമുള്ള സംഘമാക്കി തിരിച്ചായിരുന്നു പരിശോധന. ഇവരെ ക്വാറൻ്റെയിൻ കേന്ദ്രത്തിലേക്ക് വിടും മുമ്പ് ബോധവത്കരണ ക്ലാസ്സുകളും നൽകി. ഒരാഴ്ചത്തെ ഇവരെ നിരീക്ഷിച്ച ശേഷമായിരിക്കും വീടുകളിലെ ക്വാറൻ്റെയിനിലേക്ക് മാറ്റുക.
ഇന്നലെ വിദേശത്തു നിന്നും എത്തിയവരിൽ കൂടുതലും മലപ്പുറം തൃശ്ശൂർ ജില്ലക്കാരായിരുന്നു. തൃശ്ശൂർ – 73, എറണാകുളം 25, പാലക്കാട് – 13, മലപ്പുറം 23, ആലപ്പുഴ 15, കോട്ടയം 13, പത്തനംതിട്ട 8, കാസറഗോഡ് 1 എന്നിങ്ങനെയാണ് കൊച്ചിയിൽ ഇറങ്ങിയ യാത്രക്കാരുടെ കണക്ക്.
ഒമ്പത് ജില്ലയിലെ 177 പേരാണ് കരിപ്പൂരിൽ ഇറങ്ങിയത്. മലപ്പുറം 75, പാലക്കാട് – 8, കോഴിക്കോട് 65, വയനാട് 15, കണ്ണൂർ 6, കാസറഗോഡ് 4, ആലപ്പുഴ 2, തിരുവനന്തപുരം, കോട്ടയം ഒന്ന് എന്നിങ്ങനെയാണ് കരിപ്പൂരിൽ ഇറങ്ങിയ യാത്രക്കാരുടെ കണക്ക്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.