കർണാടകയിൽ പ്രവാസികളുമായുള്ള ആദ്യ വിമാനം മേയ് 11 ന്
ബെംഗളൂരു : കോവിഡിനെ തുടർന്ന് വിദേശത്ത് കുടുങ്ങിയ പ്രവാസികളുമായുള്ള ആദ്യ വിമാനം മെയ് 11 ബെംഗളൂരുവിലെത്തും. ലണ്ടനിൽ നിന്നുള്ള 340 പേരാണ് പുലർച്ചെ 3 മണിയോടെ ബെംഗളൂരു കെംപഗൗഡ വിമാനത്താവളത്തിൽ എത്തുന്നത്. യാത്രക്കാരെ ആരോഗ്യ പരിശോധനക്ക് വിധേയമാക്കിയ ശേഷം മൂന്നു വിഭാഗങ്ങളായി തിരിച്ച് ക്വാറൻ്റെയിൻ കേന്ദ്രത്തിലേക്ക് മാറ്റും. 14 ദിവസത്തെ ക്വാറൻ്റെയിനിനു ശേഷമായിരിക്കും ഇവരെ വീടുകളിലേക്ക് അയക്കുകയുള്ളുവെന്ന് സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു.
പ്രവാസികളെ കൊണ്ടു വരാനായി മെയ് 10ന് പുലർച്ചെയാണ് ഡൽഹിയിൽ നിന്നും ബോയിംഗ് 777 വിമാനം ലണ്ടനിലേക്ക് പുറപ്പെടുന്നത്. തുടർന്ന് ലണ്ടൻ ഹീത്രോ വിമാനത്തവളത്തിൽ നിന്നും ഇന്ത്യൻ യാത്രക്കാരെ കയറ്റി അതേ ദിവസം തന്നെ ഡെൽഹിയിൽ രാത്രി 10.50 തിരിച്ചെത്തുന്ന വിമാനം പിറ്റെ ദിവസം പുലർച്ചെ 3 മണിക്ക് ബെംഗളൂരുവിൽ എത്തും.
തുടര്‍ ദിവസങ്ങളില്‍ മൂന്നു വിമാനങ്ങളിലായി 800 പേര്‍ ആദ്യ ഘട്ടത്തില്‍ ബെംഗളൂരുവിൽ എത്തും. മംഗളൂരു, ബെംഗളൂരു വിമാനത്താവളങ്ങളിലായി വിദേശത്തു നിന്നും 10500 പേരെ നാട്ടിലെത്തിക്കാനുള്ള പട്ടികയാണ് കേന്ദ്ര സർക്കാർ തയ്യാറാക്കിയിട്ടുള്ളത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
Hot News
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.