യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ കർണാടക അന്താരാഷ്ട്രാ നഴ്‌സസ് ദിനം ആചരിച്ചു
ബെംഗളൂരു : യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ കർണാടക അന്താരാഷ്ട്രാ നഴ്‌സസ് ദിനം ആചരിച്ചു. കർണാടക പ്രവാസി കോൺഗ്രസുമായി ചേർന്നു ബെംഗളൂരുവിലെ ഉപ്പാര്‍പ്പേട്ട് പോലീസ് സ്റ്റേഷനിലാണ് ആചരണ ചടങ്ങുകള്‍ സംഘടിപ്പിച്ചത്. ഗാന്ധിനഗർ എം. എല്‍. എ. ദിനേശ് ഗുണ്ടറാവു ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫ്ലോറൻസ് നൈറ്റിംഗേലിന്റെ 200-ാം ജന്മവാർഷികത്തിന്‍റെ ഭാഗമായി ഭദ്രദീപം തെളിയിച്ചു. തുടര്‍ന്ന് ട്രാഫിക്, ലോ ആൻഡ് ഓർഡർ പോലീസ് സ്റ്റേഷന്‍റെ എല്ലാ സ്ഥലങ്ങളും സാനിറ്റിസ് ചെയ്തു. പൊലീസുകാർക്ക് മാസ്കുകളും കൈയുറകളും വിതരണം ചെയ്തു.
കർണാടക നഴ്സിംഗ് രജിസ്ട്രാർ ശ്രീമതി ഉഷ ബണ്ടാരി, അഡ്വ. സത്യൻ പുത്തൂർ (മുൻ പിസിസി പ്രസിഡന്റ്), യു.എന്‍.എ ലീഗല്‍ ഉപദേഷ്ടാവ് ഷാജി ടി വര്ഗീസ്, രമേശ് ഡി. ഡി.സി.പി ബാംഗ്ലൂർ സിറ്റി പോലീസ്, ഉപ്പാര്‍പ്പേട്ട് പോലീസ് സ്റ്റേഷൻ, ഇൻസ്പെക്ടർ എം സുരേഷ്, അലക്സ്. (കെപിസി), രാജേന്ദ്രൻ (കെപിസി) ശ്രീ സുമോജ് (കെപിസി) എന്നിവർ ആശംസകൾ നേർന്നു.
യു.എന്‍.എ. സംസ്ഥാന നേതാക്കളായ അനിൽ പാപ്പച്ചൻ, അംജിത് എസ് തങ്കപ്പൻ, പ്രശാന്ത് നാരായൺ, അനിൽ കളമ്പുകാട്ട് , രാജേഷ് ഗോപി, ജുബിൻ തോമസ്, സുജിത് സി.പി, ചിന്തു, എൽദോ മണി, ശ്രീമതി ബെങ്ങരി എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.
തുടർന്നു കർണാടക നഴ്സിംഗ് കൗൺസിൽ (കെഎൻസി) യും സാനിറ്റിസ് ചെയ്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.