ഖലാസി പാളയത്ത് കടയടപ്പിക്കാൻ എത്തിയ കോർപ്പറേഷൻ ഉദ്യോഗസ്ഥർക്കെതിരെ കൈയ്യേറ്റം
ബെംഗളൂരു : കടകൾ തുറക്കുന്നത് തടഞ്ഞ ബെംഗളൂരു കോർപ്പറേഷൻ ഉദ്യോഗസ്ഥർക്കു നേരെ കയ്യേറ്റം. സംഭവത്തിൽ എട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ കെ ആർ മാർക്കറ്റിനു കീഴിൽ വരുന്ന ഖലാസിപ്പാളയത്തിലാണ് സംഭവങ്ങൾ അരങ്ങേറിയത്. ലോക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കടകൾ തുറന്നത് അറിഞ്ഞെത്തിയ ബിബിഎംപി ഉദ്യോഗസ്ഥരും ധർമ്മരായ സ്വാമി ടെംപിൾ വാർഡ് കൗൺസിലറുമായ പ്രതിഭാ ധൻരാജുമാണ് കൈയേറ്റത്തിന് ഇരയായത്.
സർക്കാർ വിലക്കുകൾ ലംഘിച്ച് തെരുവുകച്ചവടക്കാരും കടക്കാരും ഇന്നലെ കച്ചവടം ആരംഭിച്ചിരുന്നു. ഇവിടെ എത്തിയ ഉദ്യോഗസ്ഥർ നിയന്ത്രിത മേഖലയിലെ നിയമങ്ങൾ ലംഘിക്കരുതെന്നും കടകൾ അടക്കണമെന്നും ആവശ്യപ്പെട്ടു. കൗൺസിലർ പ്രതിഭയുടെ ഭർത്താവും പ്രാദേശിക നേതാവുമായ ധൻരാജും സ്ഥലത്തുണ്ടായിരുന്നു. കടയടപ്പിക്കാനുള്ള ശ്രമത്തിനിടെ രോഷാകുലരായ കച്ചവടക്കാരും വ്യാപാരികളും വാക്കേറ്റത്തിൽ ഏർപ്പെടുകയും ഉദ്യോഗസ്ഥരുടേയും കൗൺസിലറുടേയും മേൽ ചാണകം എറിയുകയും ചെയ്തു.
സംഭവത്തെ തുടർന്ന് നിരവധി പേർ സ്ഥലത്ത് ഇരച്ചെത്തിയതോടെ പോലീസ് എത്തി ലാത്തിച്ചാർജ് ചെയ്താണ് ആൾകൂട്ടത്തെ ഓടിച്ചത്. ഖലാസി പാളയത്ത് ഒരു പൊസിറ്റീവ് കേസു റിപ്പോർട്ടു ചെയ്തിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും കച്ചവടം അനുവദിക്കാൻ അധികൃതർ അനുവദിക്കാത്തതിലാണ് കച്ചവടക്കാർ രോക്ഷാകുലരായത്. ലോക് ഡൗണിനെ തുടർന്ന് ബുദ്ധിമുട്ടിലായ തെരുവുകച്ചവടക്കാരെ സർക്കാർ പരിഗണിക്കുന്നില്ലെന്നും തെരുവ് കച്ചവടക്കാർ പറയുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.