28 പേർക്കു കൂടി കോവിഡ് : 9 പേർക്ക് രോഗം ഭേദമായി
ബെംഗളൂരു: സംസ്ഥാനത്ത് 28 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിതരുടെ എണ്ണം 987 ആയി. ഇന്നേറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് ബീദറിലാണ്. ഇവിടെ ഏഴു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബെംഗളൂരു അർബർ, മാണ്ഡ്യ എന്നിവിടങ്ങളിൽ 5 പേർക്കും, ഗദഗ് 4, ദാവൺഗെരെ 3, കൽബുർഗി 2, ബാഗൽകോട്ട്, ബെൽഗാവി എന്നിവിടങ്ങളിൽ ഒരോ പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ദാവൺഗരെയിൽ ഇന്നു റിപ്പോർട്ട് ചെയ്യപ്പെട്ട 3 കോവിഡ് പൊസിറ്റീവ് കേസുകളിൽ ഒരു ട്രാഫിക്ക് പോലിസുകാരനുമുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇയാൾ കോവിഡ് നിയന്ത്രിത മേഖലയിലായിരുന്നു ദാവൺഗരെയിൽ ജോലി ചെയ്തിരുന്നത്.
ഒമ്പത് പേര്‍ക്കാണ് ഇന്നു അസുഖം ഭേദമായത്.
ഇന്നു രണ്ടു പേർ മരണപ്പെട്ടു. ദക്ഷിണ കന്നഡയിൽ ചികിത്സയിലായിരുന്ന 80 വയസ്സുള്ള സ്ത്രിയും ആന്ധ്രാ പദേശിലെ അനന്തപുർ സ്വദേശിയായ 60 കാരനുമാണ് മരിച്ചത്.
സംസ്ഥാനത്ത് ഇപ്പൊള്‍ 491 പേരാണ് ചികിത്സയില്‍ ഉള്ളത്. ഇതില്‍ 9 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. മൈസൂരു, കല്‍ബര്‍ഗി, ബെംഗളൂരു അര്‍ബന്‍, ദക്ഷിണ കന്നഡ എന്നീ ജില്ലകളില്‍ രണ്ടു പേര്‍ വീതവും, വിജയപുരയില്‍ ഒരാളുമാണു രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ സംസ്ഥാനത്ത് രോഗം ഭേദമായവരുടെ എണ്ണം 460 ആയി.
Hot News
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.