ഇതരസംസ്ഥാനങ്ങളിൽ നിന്നും മടങ്ങി എത്തുന്നവരെ വലച്ച് കർണാടക
ബെംഗളൂരു : കേരളത്തിൽ നിന്നുൾപ്പെടെ സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്നവരെ വലച്ച് സർക്കാർ. മറ്റു സംസ്ഥാനങ്ങളിൽ നിന്നും കർണാടകയിലേക്ക് മടങ്ങി എത്തുന്നവർക്ക് 14 ദിവസത്തെ നിർബന്ധിത ക്വാറൻ്റയിൻ ഏർപ്പെടുത്തിയതിനെ തുടർന്നുള്ള ആശയ കുഴപ്പമാണ് തിരിച്ചു വരുന്ന വരെ ബുദ്ധിമുട്ടിലാക്കുന്നത്. സർക്കാർ സംവിധാനത്തിൽ ഏർപ്പെടുത്തിയ സൗജന്യ നിരീക്ഷണ കേന്ദ്ര സംവിധാനങ്ങൾ ഏറെയുണ്ടെങ്കിലും അതിർത്തികളിൽ നിന്നും പോലീസ് ആളുകളെ നേരിട്ട് ഹോട്ടലുകളിൽ താമസിക്കാൻ നിർബന്ധിതരാക്കുകയാണ്. തങ്ങൾ നിർദ്ദേശിക്കുന്ന ഹോട്ടലുകളിൽ തങ്ങാനോ അല്ലെങ്കിൽ മടങ്ങിപോകാനോ ആണ് അതിർത്തികളിൽ എത്തുന്നവരോട് പോലീസ് പറയുന്നത്. പല സംസ്ഥാനങ്ങളിൽ നിന്നും വന്നവരെ ഒന്നിച്ചാണ് താമസിപ്പിക്കുന്നതെന്ന പരാതിയും ഏറെയുണ്ട്. പൊതു ടോയ് ലെറ്റ് സൗകര്യമാണ് ഏറെ പേർക്കുമുള്ളത്. ഇത് താരതമ്യേന ഗ്രീൻ സോണിൽ നിന്നും എത്തുന്നവർക്കടക്കം രോഗ വ്യാപനത്തിലുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
സ്കൂളുകൾ, ഹോസ്റ്റലുകൾ, കല്യാണമണ്ഡപങ്ങൾ തുടങ്ങിയവയാണ് സൗജന്യമായി കഴിയാനുള്ള സർക്കാർ നിരീക്ഷണ കേന്ദ്രങ്ങൾ. സർക്കാർ നിർദ്ദേശിക്കുന്ന ഹോട്ടലുകളിലും സ്വന്തം ചെലവിൽ കഴിയാം. എന്നാൽ 1000 മോ 2000 നൽകി ഹോട്ടലുകളിൽ 14 ദിവസത്തേക്ക് കഴിയുക സാധാരണക്കാരനെ സംബന്ധിച്ച് അപ്രാപ്യമാണ്. അതിർത്തിയിൽ എത്തുന്നവരോട് സൗജന്യ സർക്കാർ കേന്ദ്രങ്ങളെ കുറിച്ച് പോലീസ് പറയുന്നില്ല. ഹോട്ടലിൽ താമസിക്കാൻ കഴിയാത്തവരെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന ഉത്തരവ് നിലനിൽക്കേ ആണ് അതിർത്തിയിൽ ഇതിൽ നിന്നും വ്യത്യസ്തമായ സമീപനം സ്വീകരിക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.