മെയ് 17 ന് ശേഷം ജിമ്മുകളും സലൂണുകളും തുറന്നേക്കും
ബെംഗളൂരു: മൂന്നാം ഘട്ട ലോക് ഡൗൺ കാലാവധി മെയ് 17 ന് അവസാനിക്കെ ലോക് ഡൗൺ നിബന്ധനകളിൽ കൂടുതൽ ഇളവുകൾ ഉണ്ടാകുന്ന പക്ഷം സംസ്ഥാനത്തെ ജിമ്മുകളും ഫിറ്റ്നെസ്സ് സെൻററുകളും ഗോൾഫ് ക്ലബ്ബുകളും ഭക്ഷണ ശാലകളും തുറന്നേക്കും. സംസ്ഥാന ടൂറിസം മന്ത്രി സി. ടി. രവിയാണ് ഇക്കാര്യം അറിയിച്ചത്.
നാലാം ഘട്ട ലോക് ഡൗണിൻ്റെ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറങ്ങുന്നതിനനുസരിച്ചായി രിക്കും ജിമ്മുകൾക്കും മറ്റും പ്രവർത്തനാനുമതി നൽകുകയെന്നും അന്തിമ തീരുമാനങ്ങളായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പ്രത്യേക മാർഗ്ഗ നിർദ്ദേശങ്ങളോടെ മാത്രമായിരിക്കും പ്രവർത്തനാനുമതി നൽകുക. 50 ൽ അധികം ദിവസമായി സംസ്ഥാനത്തെ ബാർബർ ഷാപ്പുകളും, ജിമ്മുകളും, ഗോൾഫ് ക്ലബ്ബുകളും, ടർഫുകളും ബാറ്റ് മിൻ്റൺ കോർട്ടുകളും, ഭക്ഷണ ശാലകളും അടച്ചിട്ടിരിക്കുകയാണ്. ഭക്ഷണശാലകളിൽ ഇപ്പൊഴും പാർസൽ സർവീസ് മാത്രമാണ് അനുവദിക്കുന്നത്. മെയ് 17ന് ശേഷം നിലവിൽ ഭക്ഷണശാലകളിലേക്കുള്ള സീറ്റുകളിൽ 30% എങ്കിലും ഉപയോഗപ്പെടുത്തി സാമൂഹിക അകലം ഉറപ്പാക്കി ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് അനുമതി നൽകണമെന്നാണ് ഉടമകളുടെ ആവശ്യം. ഇതു സംബന്ധിച്ച് അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തിതിരുന്നുവെന്നും മന്ത്രി സി.ടി. രവി അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
Hot News
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.