മുൻ അധോലോക നായകനും ജയ കർണാടകയുടെ സ്ഥാപകനുമായ മുത്തപ്പ റായി അന്തരിച്ചു
ബെംഗളൂരു: മുൻ അധോലോക നായകനും ജീവകാരുണ്യ സംഘടനയായ ജയ കർണാടകയുടെ സ്ഥാപകനുമായ മുത്തപ്പ റായി അന്തരിച്ചു. 68 വയസ്സായിരുന്നു. ഒരു വർഷത്തോളമായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു മുത്തപ്പ റായ്. ഇന്നു പുലർച്ചെ 2.30 ന് ബെംഗളൂരു മണിപ്പാൾ ആശുപത്രിയിലായിരുന്നു അന്ത്യം.
ദക്ഷിണ കന്നഡയിലെ പുത്തൂരിലാണ് മുത്തപ്പ റയിയുടെ ജനനം. ചെറുപ്പത്തിലെ അധോലോക പ്രവർത്തനങ്ങളിൽ ഏർപ്പെട്ട മുത്തപ്പ റായിയുടെ പേരിൽ കൊലപാതകവും ഗൂഢാലോചനയുമടക്കം എട്ടോളം കേസുകൾ കർണാടക പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2002 ൽ യു.എ ഇ യിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്രക്കിടയിലാണ് ഇദ്ദേഹം പിടിയിലാകുന്നത്. അറസ്റ്റിലായ ഇയാൾക്കെതിരെ സി.ബി.ഐ, റോ, കർണാടക പോലീസ് എന്നിവർ തെളിവുകൾ ശേഖരിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ കോടതി വെറുതെ വിടുകയായിരുന്നു.
പിന്നീട് മാനസാന്തരം വന്നതിനെ തുടർന്നാണ് മുത്തപ്പ റായി ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്ക് നീങ്ങുന്നത്.
തുളു ചിത്രം കാഞ്ചിൽദ്ദ ബാലെ, കന്നഡ ചിത്രം കഠാരി വീര സുരസുന്ദരാംഗി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മുത്തപ്പ റായിയുടെ ജീവിതം ആസ്പദമാക്കി പ്രശസ്ത ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മ നടൻ വിവേക് ഒബ്റോറോയിയെ നായകനാക്കി സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. ദുബായി, മംഗളൂരു, ലണ്ടൻ എന്നിവിടങ്ങളിലായി ചിത്രീകരിച്ച സിനിമ പൂർത്തിയാകുന്നതിനു മുമ്പേയാണ് മുത്തപ്പ റായിയുടെ യാത്ര.
Hot News
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.