ശിവാജി നഗറിൽ 14 പേർക്കു കൂടി കോവിഡ്

ബെംഗളൂരു : ബെംഗളൂരുവിലെ പ്രാധാന വാണിജ്യ കേന്ദ്രങ്ങളിലൊന്നായ ശിവാജി നഗറിൽ സമ്പർക്ക പട്ടികയിലുള്ളവർക്ക് വ്യാപകമായി രോഗം സ്ഥിരീകരിക്കുന്നത് ആശങ്ക ഉയർത്തുന്നു. ഇവിടെ ശനിയാഴ്ച സ്ഥിരീകരിച്ചത് 14 കോവിഡ് കേസുകളാണ്. തൊട്ടു മുമ്പത്തെ ദിവസങ്ങളിൽ 11 കേസുകൾ സ്ഥിരീകരിച്ചിരുന്നു. ഇതോടെ ശിവാജി നഗറിലെ രോഗികളുടെ എണ്ണം 25 ൽ എത്തി.

നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്ന ക്വീൻസ് റോഡിലെ ശിഫ ഹോസ്പിറ്റലിലുള്ള  ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ ജീവനക്കാരൻ്റെ ദ്വിതീയ സമ്പർക്ക പട്ടികയിൽ പെട്ടവർക്കാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ശിഫ ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന 42 കാരനിൽ നിന്നാണ് ആശുപത്രിയിലെ ഡോക്ടർക്ക് രോഗം പകരുന്നത്. ഏപ്രിൽ 22 ന് ഇതേ ആശുപത്രിയിലെ നഴ്സിന് രോഗം സ്ഥിരീകരിച്ചു. മെയ് 5 നാണ് ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ ജീവനക്കാരന് രോഗം സ്ഥിരീകരിക്കുന്നത്.
ഇയാൾ താമസിച്ചിരുന്ന ശിവാജി നഗറിലെ ചാന്ദിനി ചൗക്ക് ഭാഗം ഇപ്പോൾ കർശന നിയന്ത്രണത്തിലാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.