ഡൽഹിയിൽ നിന്നും രണ്ടാമത്തെ ട്രെയിൻ ബെംഗളൂരുവിലെത്തി
ബെംഗളൂരു: കർണാടക സ്വദേശികളായ 503 യാത്രക്കാരുമായി രണ്ടാമത്തെ ട്രെയിൻ ബെംഗളൂരുവിലെത്തി. ഇന്നലെ രാവിലെ 7.30 ഓടെയാണ് ട്രെയിൻ ബെംഗളൂരു സിറ്റി കെ എസ്ആർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്.
യാത്രക്കാരെ ആരോഗ്യ പരിശോധനക്കു ശേഷം സർക്കാർ ക്വാറൻ്റെയിൻ കേന്ദ്രങ്ങളിലേക്ക് മാറ്റി. നിർബന്ധിത ക്വാറൻ്റെയിൻ സംബന്ധിച്ച് നേരത്തെ തന്നെ റെയിൽവേ യാത്രക്കാർക്ക് അറിയിപ്പ് നൽകിയതിനാൽ മറ്റു പ്രശ്നങ്ങളൊന്നുമില്ലാതെ തന്നെ യാത്രക്കാരെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി.
യാത്രക്കാർക്കായി ബിഎംടിസി ബസുകൾ ഏർപ്പാടാക്കിയിരുന്നു. സ്റ്റേഷനിലെത്തിയ യാത്രക്കാരെ സ്ക്രീനിംഗ് നടത്താനും ക്വാറൻ്റെയിൻ കേന്ദ്രങ്ങളിലേക്ക് മാറ്റാനും ആരോഗ്യ പ്രവർത്തകരും, ബിബിഎംപി ഉദ്യോഗസ്ഥരും സ്റ്റേഷനിൽ ഉണ്ടായിരുന്നു.
ആദ്യ ട്രെയിനിൽ 1000 ഓളം പേരാണ് ബെംഗളൂരു സ്റ്റേഷനിൽ എത്തിയതെങ്കിൽ ഇത്തവണ അതു പകുതിയോളമായിരുന്നു.
നിര്‍ബന്ധിത ക്വാറൻ്റെയിൻ സംബന്ധിച്ച് യാത്രക്കാര്‍ക്ക് നേരത്തെ നിര്‍ദേശങ്ങള്‍ ഒന്നും നല്‍കാത്തതിനാല്‍ മെയ് 14 നു ഡല്‍ഹിയില്‍ നിന്നും ബെംഗളൂരുവില്‍ എത്തിയ ആദ്യ ട്രെയിനിലെ യാത്രക്കാര്‍ ക്വാറൻ്റെയിനുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയര്‍ത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചു 19 യാത്രക്കാര്‍ ഡല്‍ഹിയിലേക്കു തിരിച്ചു പോയിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.