രണ്ടു പേരെ കൊന്ന പുളളിപുലിക്കായി വലവിരിച്ച് വനം വകുപ്പ്
ബെംഗളൂരു: രാമനഗര-മാഗഡി മേഖലയില്‍ ഒരാഴ്ചക്കിടെ രണ്ടു പേരെ കൊന്ന പുള്ളിപുലിക്കായി വലവിരിച്ച് കര്‍ണാടക വനം വകുപ്പ്. മെയ് 9 ന് കോട്ടെക്കനഹള്ളിക്കു സമീപം മൂന്നര വയസ്സുകാരനും കഴിഞ്ഞ ശനിയാഴ്ച ഗംഗമ്മ എന്ന 75 വയസ്സുള്ള സ്ത്രീയും പുള്ളിപുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെയാണ് നരഭോജിയായ പുളളിപുലിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ വനം വകുപ്പ് ഊര്‍ജ്ജിതപ്പെടുത്തിയത്.
ശനിയാഴ്ച പുലര്‍ച്ചയോടെ വീട്ടുമുറ്റത്ത് നിന്നും കാണാതായ ഗംഗമ്മയുടെ മൃതദേഹം 200 മീറ്റര്‍ അകലെയാണ് കാണപ്പെട്ടത്. ശരീരത്തിന്റെ പല ഭാഗങ്ങളും മൃതദേഹത്തില്‍ ഉണ്ടായിരുന്നില്ല. വനത്തോട് അടുത്തു നില്‍ക്കുന്ന പ്രദേശമാണ് കൊട്ടേഗനഹള്ളി. ആദ്യം കൊല്ലപ്പെട്ട മൂന്നര വയസ്സുകാരന്റെ മൃതദേഹം നാലു കിലോമീറ്റര്‍ അകലെയുള്ള കുറ്റിക്കാട്ടില്‍ നിന്നാണ് കണ്ടെത്തിയത്
പുലിയെ പിടികൂടുന്നതു വരെ ആള്‍ക്കാര്‍ പുറത്തിറങ്ങരുതെന്നും വനപ്രദേശങ്ങളിലൂടെ അനാവശ്യമായി യാത്ര ചെയ്യരുതെന്നും വനം വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.