ഞായറാഴ്ചകളിൽ നേരത്തെ നിശ്ചയിച്ചുറപ്പിച്ച വിവാഹങ്ങൾ നടത്താൻ അനുമതി
ബെംഗളൂരു : സംസ്ഥാനത്ത് സമ്പൂർണ്ണ ലോക് ഡൗൺ ആയി പ്രഖ്യാപിച്ചിരിക്കുന്ന ഞായറാഴ്‌ചകളിൽ നേരത്തെ നിശ്ചയിച്ചുറപ്പിച്ച വിവാഹങ്ങൾ നടത്താൻ സംസ്ഥന സർക്കാറിൻ്റെ അനുമതി. കർശനമായ നിയന്ത്രണങ്ങളോടെയാണ് അനുമതി നൽകിയിരിക്കുന്നത്. ചടങ്ങുകളിൽ 50 പേർ മാത്രമേ പങ്കെടുക്കാൻ പാടുള്ളു. സാമൂഹിക അകലമടക്കമുള്ള എല്ലാ കോവിഡ് പ്രതിരോധ നിർദ്ദേശങ്ങളും പാലിക്കണം. വിവാഹ ചടങ്ങുകൾക്കായി എ.സി ഹാളുകൾ ഉപയോഗിക്കരുത്. മദ്യവും ഉപയോഗിക്കരുത്. 60 വയസ്സിന് മുകളിലുള്ളവരും പത്തു വയസ്സിന് താഴെയുള്ളവരും ഗർഭിണികളും ചടങ്ങിൽ പങ്കെടുക്കരുത്. നിയന്ത്രിത മേഖലകളിൽ നിന്നുള്ളവർക്കും വിലക്കുണ്ട്. വിവാഹ ചടങ്ങുകളിൽ സർക്കാറിൻ്റെ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോ ല്ലെന്ന് അതാത് ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാർ ഉറപ്പു വരുത്തണം. വിവാഹ സ്ഥലങ്ങളിൽ മാസ്ക്ക്, സാനിറ്റൈസർ, തെർമ്മൽ സ്ക്രീനിംഗ് ഉപകരണങ്ങൾ ഏർപ്പെടുത്തണം.
നാലാം ഘട്ട ലോക് ഡൗൺ ഇളവുകൾ കൊപ്പം സർക്കാർ ഞായറാഴ്ചകളിൽ സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. എന്നാൽ മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ച വിവാഹങ്ങളെ പ്രത്യേക കേസായി പരിഗണിച്ചാണ് ഈ നടപടി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
Hot News
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.