കോവിഡ് റിസ്ക് ഒഴിവാക്കാൻ ഹെലികോപ്റ്റർ യാത്ര : ബെംഗളൂരുവിൽ നിന്നും കൊച്ചിയിലേക്ക് മടങ്ങാൻ മലയാളി കുടുംബം ചിലവഴിച്ചത് 5 ലക്ഷം രൂപ
ബെംഗളൂരു : ലോക് ഡൗണില്‍ ബെംഗളൂരുവിൽ കുടുങ്ങിയ മലയാളി കുടുംബം അടിയന്തിര ഘട്ടത്തിൽ നാട്ടിലേക്ക് മടങ്ങാൻ ഹെലികോപ്റ്ററിനായി ചിലവഴിച്ചത് അഞ്ചു ലക്ഷം രൂപ. അഭ്യന്തര വിമാന സർവീസ് പുനരാരംഭിക്കാൻ സർക്കാർ ഒരുങ്ങവേയാണ് യാത്രയിലുള്ള കോവിഡ് റിസ്ക് ഒഴിവാക്കാന്‍ സ്വന്തമായി കോപ്റ്റർ വാടകക്ക് എടുത്തത്.
അടുത്ത ചൊവ്വാഴ്ച ഇവരെ ബെംഗളൂരു എച്ച് എ എൽ എയർപോർട്ടിൽ നിന്നും കൊച്ചി എയർപോർട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു. ബെംഗളൂരുവിൽ നിന്നും കൊച്ചിയിലേക്ക് ഇരുവശങ്ങളിലേക്കുള്ള യാത്രാ സമയം രണ്ടു മണിക്കൂറാണ്. നാലു പേരടങ്ങുന്ന കുടുംബമാണ് നാട്ടിലേക്കു പുറപ്പെടുന്നത്. ഇതില്‍ ഒരു ഗർഭിണിയും ഉണ്ട്. ഇവരുടെ ആരോഗ്യ സുരക്ഷ കൂടി പരിഗണിച്ചാണ് അടിയന്തിര ഘട്ടത്തിൽ കൃടുംബം ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് ഹെലികോപ്റ്റർ സർവീസ് ഏർപ്പെടുത്തിയ കമ്പനി ഉടമ പറയുന്നു. കൊച്ചിയിൽ എത്തുന്നതോടെ ഇവര്‍ പതിനാലു ദിവസ ക്വാറൻ്റെയിനിൽ കഴിയേണ്ടിവരും.
അപരിചിതര്‍ക്കൊപ്പമുള്ള യാത്രകള്‍ ഒഴിവാക്കുന്നതിനായി കഴിഞ്ഞ ദിവസങ്ങളിലായി ഇത്തരം എയർ ലിഫ്റ്റിംഗ് സൗകര്യങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങൾ കൂടി വരികയാണെന്ന് എയർപോർട്ട് അധികൃതർ പറയുന്നു.
Hot News
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.