കേന്ദ്ര മന്ത്രിയുടെ ക്വാറന്റെയിന്‍ വിവാദം : നിര്‍ദ്ദേശങ്ങളില്‍ ഇളവ് നല്‍കി കര്‍ണാടക സര്‍ക്കാരിന്റെ പുതിയ ഉത്തരവ്

ബെംഗളൂരു : ഇന്നലെ ന്യൂഡല്‍ഹിയില്‍ നിന്നും ബെംഗളൂരുവിലേക്ക് വിമാന മാര്‍ഗ്ഗം എത്തിയ കേന്ദ്ര മന്ത്രി ഡി വി സദാനന്ദ ഗൗഡ നിര്‍ബന്ധിത ക്വാറന്റെയിന്‍ ഒഴിവാക്കിയതിന് പിറകെ ക്വാറന്റെയിന്‍ നിര്‍ദ്ദേശങ്ങളില്‍ ഇളവുമായി കര്‍ണാടക സര്‍ക്കാര്‍.
കേന്ദ്ര മന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, ഉദ്യോഗസ്ഥന്‍മാര്‍ തുടങ്ങിയവര്‍ അവരവരുടെ ഔദ്യോഗിക ജോലിയുടെ ഭാഗമായി സംസ്ഥാനത്തിലേക്ക് വരികയാണെങ്കിലോ സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യുകയാണെങ്കിലോ ക്വാറന്റെയിന്‍ ആവശ്യമില്ലെന്ന് വ്യക്തമാക്കിയ മാര്‍ഗനിര്‍ദ്ദേശമാണ് പുതുതായി ഉള്‍പ്പെടുത്തിയത്. കൂടാതെ വിമാന ജീവനക്കാര്‍ക്കും, കോവിഡ് ഫലം നെഗറ്റീവായി രണ്ടു ദിവസം കഴിയാത്ത പരിശോധനാ ഫലവുമായി യാത്ര ചെയ്യുന്നവരേയും ക്വാറന്റെയിനില്‍ നിന്നും ഒഴിവാക്കും.
ഇന്നലെ അഭ്യന്തര സര്‍വീസ് പുനസ്ഥാപിച്ചതോടെയാണ് ഡല്‍ഹിയില്‍ നിന്നും ബെംഗളൂരുവിലേക്ക് കേന്ദ്ര മന്ത്രി എത്തിയത്. വിമാനത്താവളത്തില്‍ എത്തിയ കേന്ദ്ര മന്ത്രി ഒഴു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റെയിന് വിധേയമാകാതെ ഔദ്യോഗിക കാറില്‍ പോവുകയായിരുന്നു. സംഭവം വിവാദമായതോടെ താന്‍ ഫാര്‍മസി മന്ത്രിയാണെന്നും നിബന്ധന തനിക്ക് ബാധകമല്ലെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.