കർണാടകയിലെ ആദ്യ പ്ലാസ്മ തെറാപ്പി വിജയം
ബെംഗളൂരു : കർണാടകയിൽ ആദ്യമായി നടത്തിയ പ്ലാസ്മ തെറാപ്പി വിജയകരമായി. ഹുബ്ലി കിംസിൽ ചികിത്സയിലായിരുന്ന 65 കാരനായ ലോറി ഡ്രൈവർക്കാണ് കോവിഡ് ഭേദമായത്. ഏപ്രിൽ 27 നാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. 64 കാരനായ മുഹമ്മദ് യൂസഫ് എന്ന ആളാണ് ഇയാൾക്ക് പ്ലാസ്മ ചികിത്സക്ക് ആവശ്യമുള്ള രക്തം നൽകിയത്. മെയ് 28, 29 തീയതികളില്‍ ഇയാൾ ചികിത്സക്ക് വിധേയനായി. ദിവസം 200 മില്ലി പ്ലാസ്മ വീതം രണ്ടു ദിവസം തുടർച്ചയായി ഇയാള്‍ക്ക് നൽകുകയായിരുന്നു. തുടർന്ന് ചുമ, ന്യൂമോണിയ എന്നീ അസുഖങ്ങളിൽ നിന്ന് ഇയാൾ മുക്തി നേടുകയും ചെയ്തു. 14 ദിവസം കഴിഞ്ഞ് വീണ്ടും കോവിഡ് പരിശോധന കൂടി നടത്തി രോഗിയുടെ മാറ്റങ്ങൾ നിരീക്ഷിക്കും.പരിശോധന പലം നെഗറ്റീവായാൽ ഉടൻ ഡിസ്ചാർജ് ചെയ്യുമെന്നും കിംസ് ഡയറക്ടർ ഡോ.രാമലിംഗപ്പ പറഞ്ഞു.
കിംസ് ആശുപത്രിയിലെ ആദ്യ പ്ലാസ് തെറാപ്പിയാണ് ഇത്. കോവിഡ് രോഗമുക്തി നേടിയ എല്ലാവരും പ്രത്യേകിച്ച് പതിനെട്ടിനും അറുപത്തിയഞ്ചു വയസിനിടയില്‍ ഉള്ളവര്‍ അവരവരുടെ രക്തം പ്ലാസ്മ ചികിത്സക്കായി നൽകുവാൻ ഡോ.രാമലിംഗപ്പ അഭ്യർത്ഥിച്ചു. ഡോ. റാം കൗൽഗുദ്, ഡോ. ഈശ്വർ ഹസബി, ഡോ. സച്ചിൻ ഹോസഗട്ടി, ഡോ. ശൈലേന്ദ്ര, ഡോ. കവിത, ഡോ. ഉദയ് ബാന്ദ്രെ എന്നിവരാണ് കിംസിലെ പ്ലാസ്മ ചികിത്സ ടീമിന് നേതൃത്വം നൽകിയത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
Hot News
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.