പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ക്വാറന്റീന്‍ ഒഴിവാക്കി
തിരുവനന്തപുരം : വിദേശത്തു നിന്നും നാട്ടിലെത്തുന്നവര്‍ ആദ്യ ഏഴുദിവസം സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ താമസിക്കണമെന്ന വ്യവസ്ഥയില്‍ കേരള സര്‍ക്കാര്‍ ഇളവ് അനുവദിച്ച് ഉത്തരവിറക്കി.
ജില്ലാ ഭരണകൂടമോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ അംഗീകരിച്ച വീടുകളോ മറ്റു വാസയോഗ്യമായ കെട്ടിടങ്ങളോ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റെയിന്‍ കേന്ദ്രങ്ങളായി പരിഗണിക്കാമെന്നാണ് ഉത്തരവില്‍ പറയുന്നത്. കേന്ദ്രത്തിന്റെ പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. വീട്ടില്‍ ക്വാറന്റെയിന്‍ കഴിയാനുള്ള സൗകര്യമുണ്ടോ എന്ന് ജില്ലാ ഭരണകൂടമോ തദ്ദേശ സ്ഥാപനമോ അന്വേഷിക്കണം. ക്വാറന്റൈനില്‍ കഴിയാന്‍ വീടുകളില്‍ സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ താമസിക്കാം. വിദേശത്തു നിന്നെത്തുന്നവര്‍ക്ക് 14 ദിവസവും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. വീട്ടില്‍ പോകാന്‍ താല്പര്യമില്ലാത്തവര്‍ക്ക് പെയ്ഡ് ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ കഴിയാം. ഇതിനുള്ള പണമില്ലാത്തവര്‍ക്ക് സര്‍ക്കാരിന്റെ നിരീക്ഷണകേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കുമെന്നും അറിയിച്ചിട്ടുണ്ട്.
വീടുകളില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റെയിന്‍ അനുവദിക്കുന്നതോടെ ക്വാറന്റെയിന്‍ ഏര്‍പ്പെടുത്തുന്നതിനുള്ള സര്‍ക്കാറിന്റെ നിലവിലുള്ള ചെലവ് ഗണ്യമായി കുറയും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.