ഇന്ന് പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 308 പേര്‍ക്ക് : 387 പേര്‍ക്ക് രോഗം ഭേദമായി, മൂന്ന് മരണം
ബെംഗളൂരു : കർണാടകയിൽ ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് 308 പേർക്ക്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 5760 ആയി ഉയർന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ഭേദമായ ദിവസം കൂടിയാണ് ഇന്ന്. 387 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.
ഏറ്റവും കൂടുതൽ രോഗം ഇന്ന് സ്ഥിരീകരിച്ചത് കല്‍ബുര്‍ഗി ജില്ലയിലാണ് 99 പേർക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചത്. യാദഗിരി 66, ബെംഗളൂരു അര്‍ബന്‍ 18, ഹാസൻ 3, ധാവന്‍ഗരെ, ദക്ഷിണ കന്നഡ 3, ബീദര്‍ 48, ധാര്‍വാഡ് 4, ഗദഗ് 6, ഷിമോഗ 4, ഉഡുപ്പി 45, ബെല്ലാരി 8, ബാഗല്‍കോട്ട 2, കൊപ്പല്‍ 1, രാംനഗര 1 എന്നിങ്ങനെയാണ് പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 277 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്
ഇന്ന് രോഗ മുക്തി നേടിയതിൽ 215 പേർ ഉഡുപ്പി ജില്ലയിലാണ്. കൽബുർഗി 47, റായിച്ചൂര് 29, വിജയപുര 29, യാദ ഗിരി 23, ഹാസൻ 16, മാണ്ഡ്യ 11, ധാർവാർഡ് 6, തുംകൂർ 6, ഹവേരി 5 എന്നിങ്ങനെയാണ് രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇതോടെ സംസ്ഥാനത്ത് രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ 2519 എണ്ണം ആയി
ഇന്ന് മൂന്നു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബെംഗളൂരു അര്‍ബനില്‍ ചികിത്സയിലായിരുന്ന മൂന്ന് പേരാണ് ഇന്ന് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെയെണ്ണം 64 ആയി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.