രാജ്യസഭാ സീറ്റ്: കർണാടകയിൽ നിന്നും ബിജെപി സ്ഥാനാർത്ഥികളായി ഈരണ്ണ കഡാഡിയും അശോക് ഗസ്തിയും
ബെംഗളൂരു : കർണാടകയിൽ നിന്നുള്ള രാജ്യസഭ സീറ്റിലേക്കുള്ള ബിജെപി സ്ഥാനാർത്ഥികളെ കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചു. ബെൽഗാവിയിൽ നിന്നുള്ള ഈരണ്ണ കഡാഡിയും റായിച്ചൂരിൽ നിന്നുള്ള അശോക് ഗസ്തിയുമാണ് സ്ഥാനാർത്ഥികൾ.
പ്രകാശ് ഷെട്ടി, രമേഷ് കട്ടി, പ്രകാശ് കോറ എന്നിവരുടെ പേരുകളായിരുന്നു സംസ്ഥാന നേതൃത്വം പരിഗണിച്ചിരുന്നത് എന്നാണ് സൂചനകൾ. എന്നാൽ വലിയൊരു ട്വിസ്റ്റാണ് ഇപ്പോൾ സ്ഥാനാർത്ഥി പ്രഖ്യാപനത്തിലൂടെ പുറത്ത് വന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പലരുടെ പേരുകൾ പ്രചരിച്ചിരുന്നു. ഇൻഫോസിസ് സ്ഥാപകൻ എൻആർ നാരായണ മൂർത്തിയുടെ ഭാര്യയും ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്സനുമായ സുധാ മൂർത്തിയും ബിജെപിയുടെ മുതിർന്ന നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന അന്തരിച്ച അനന്തകുമാറിൻ്റെ പത്നിയുമായ തേജ്വസിനി അനന്തകുമാറിൻ്റെ പേരും പ്രചരിച്ചിരുന്നു.
ഈരണ്ണ കഡാഡി ബെൽഗാവിയിലെ ഗോഗാക്ക് സ്വദേശിയാണ്. എബിവിപിയിലൂടെയാണ് സംഘടനാ നേതൃത്വത്തിലേക്ക് വരുന്നത്. നിലവിൽ ബെൽഗാവിയിലെ ബി.ജെപിയുടെ നേതൃത്വ ചുമതല ഈരണ്ണക്കാണ്.റായിച്ചൂര്‍ സ്വദേശിയും അഭിഭാഷകനും കൂടിയായ അശോക് ഗസ്തി നിലവിൽ പാർട്ടിയുടെ ബെല്ലാരി ജില്ലയുടെ ചുമതല വഹിക്കുന്നു.
രാജ്യസഭയിലേക്ക് ഒഴിവ് വന്ന 18 സീറ്റുകളിലേക്കുള്ള തെരഞ്ഞടുപ്പ് ജൂൺ 19നാണ് നടക്കുക.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.