ഇന്ന് 213 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ; ബെംഗളൂരു അര്‍ബനില്‍ 35 രോഗികള്‍ കൂടി
ബെംഗളൂരു : കർണാടകയിൽ ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് 213 പേർക്ക്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 7213 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ വിദേശത്ത് നിന്നും വന്ന 23 പേരും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്ന 103 പേരും ഉള്‍പെടുന്നു.
ഏറ്റവും കൂടുതൽ പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചത് കല്‍ബുര്‍ഗി ജില്ലയിലാണ്.48 പേർക്കാണ് ഇവിടെ കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഉഡുപ്പി 2, ബെംഗളൂരു അര്‍ബന്‍ 35, ദക്ഷിണ കന്നഡ 23, ബീദര്‍ 11, റായിച്ചൂർ 18, ഹാസന്‍ 1, രാംനഗര 2, ധാർവാഡ് 34, വിജയപുര 3, ബെല്ലാരി 10, ബാഗല്‍കോട്ട 3, ഹാവേരി 2, യാദഗിരി 13, ഷിമോഗ 3.ദാവൺഗരെ 1, എന്നിങ്ങനെയാണ് പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.
180 പേരാണ് ഇന്ന് അസുഖം ഭേദമായി ആശുപത്രി വിട്ടത്. ബീദർ 36, യാദഗിരി 33, കൽബുർഗി 32, ഉഡുപി 23, ബെൽഗാവി 22, ശിമോഗ 10, ചിക്കബെല്ലാപുര 07, ഹാസൻ 06, ദക്ഷിണ കന്നഡ 06, ബെംഗളൂരു അർബൻ 02, വിജയപുര 02, ദാവൺഗരെ 01 എന്നിങ്ങനെയാണ് ഇന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇതോടെ സംസ്ഥാനത്ത് കോവിഡ് രോഗ മുക്തി നേടിയവരുടെ എണ്ണം 4135 ആയി.
ഇന്ന് രണ്ടു പേർ മരണപ്പെട്ടു. ധാർവാഡിൽ ചികിത്സയിലായിരുന്ന 65 കാരനും ബെംഗളൂരു അർബനിൽ ചികിത്സയിലായിരുന്ന 75 കാരിയുമാണ് ഇന്ന് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 88 ആയി.
സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 2987 ആണ്. ഇതില്‍ 56 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ആണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.