Follow the News Bengaluru channel on WhatsApp

ഇന്ത്യാ ചൈന സംഘര്‍ഷം: ആശങ്ക അറിയിച്ച് യു.എന്‍, ഇരു രാജ്യങ്ങളും സംയമനം പാലിക്കണം

ന്യൂയോര്‍ക്ക് : ഇന്ത്യാ ചൈന സംഘര്‍ഷത്തില്‍ ആശങ്ക അറിയിച്ച് ഐക്യരാഷ്ട്രസഭ. രാജ്യങ്ങളുടെ വിശദീകരണങ്ങള്‍ നിരീക്ഷിക്കുകയാണെന്നും പരമാവധി സംയമനം പാലിക്കണമെന്നും യുഎന്‍ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്സ് ഇരുരാജ്യങ്ങളോടും അഭ്യര്‍ത്ഥിച്ചു.

ലഡാക്കിൽ ഇന്ത്യ–-ചൈന അതിർത്തിയായ ഗാൽവാൻ താഴ്‌വരയിൽ തിങ്കളാഴ്‌ച രാത്രിയുണ്ടായ ഏറ്റുമുട്ടലിൽ ഇരുപതോളം ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരിന്നു. ഏറ്റുമുട്ടല്‍  മൂന്നുമണിക്കൂറിലേറെ നീണ്ടെന്നാണ് റിപ്പോര്‍ട്ട്. കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ സന്തോഷ് ബാബു, തമിഴ്നാട് സ്വദേശിയായ ഹവിൽദാർ പഴനി, ജാർഖണ്ഡ് സ്വ‌ദേശിയായ സിപോയ് ഓജ എന്നീ മൂന്ന് ഇന്ത്യന്‍ സൈനികർ വീരമൃത്യുവരിച്ച വിവരം മാത്രമാണ് ആദ്യം  ഔദ്യോഗികമായി പുറത്തുവിട്ടിട്ടുള്ളത്.  പരിക്കേറ്റ 17 പേർ പിന്നീട്‌ അതിദുർഘടമായ കാലാവസ്ഥയിൽ  ‌‌മരണത്തിന്‌ കീഴടങ്ങുകയായിരുന്നുവെന്നും കരസേന വാർത്താക്കുറിപ്പിൽ അറിയിച്ചു. ചൈന പക്ഷത്ത്‌ 43 പേർ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്‌തതായും വാർത്താ ഏജൻസികൾ പറയുന്നു. അതേസമയം ഗാൽവാൻ താഴ്‌വരയിൽ നിന്ന്‌ ചൈനയുടെയും ഇന്ത്യയുടെയും സൈനികർ പിൻവാങ്ങിയതായി കരസേന അറിയിച്ചു. 45 വർഷത്തിന്‌ ശേഷം ആദ്യമായാണ്‌ ഇന്ത്യാ–-ചൈന അതിർത്തിയിൽ ചോരവീഴുന്നത്‌.

അതിര്‍ത്തിയായ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ ഉണ്ടായ ഏറ്റുമുട്ടലിനെ കുറിച്ച് നേരത്തെ ഇന്ത്യ ആദ്യമായി പ്രതികരിച്ചിരുന്നു. അതിര്‍ത്തിയില്‍ ചൈനയാണ് ധാരണ ലംഘിച്ച്, നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യന്‍ ഭാഗത്തേക്ക് കടന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

സമാധാന ചര്‍ച്ചകള്‍ പുരോ​ഗമിക്കുന്നതിനിടെയാണ്‌ കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ തിങ്കളാഴ്‌ച രാത്രി അപ്രതീക്ഷിത ഏറ്റുമുട്ടലുണ്ടായത്‌. വെടിവയ്‌പുണ്ടായില്ലെന്ന് കരസേന പറഞ്ഞു. സൈനികര്‍ തമ്മില്‍ കല്ലേറും ഇരുമ്പുവടികൊണ്ടുള്ള ആക്രമണവുമാണ് ഉണ്ടായത്. തിങ്കളാഴ്‌ച വൈകിട്ടുണ്ടായ ആക്രമണം ചൊവ്വാഴ്‌ച ഉച്ചയോടെയാണ്‌ സൈന്യം പുറത്തുവിട്ടത്‌. സംഘർഷം ലഘൂകരിക്കാൻ മേഖലയില്‍‌ ചൊവ്വാഴ്‌ച രാവിലെമുതൽ ഇരുപക്ഷത്തിന്റെയും പ്രാദേശിക കമാൻഡർമാർ ചർച്ച തുടങ്ങി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.