ബെംഗളൂരുവിൽ 31 പുതിയ കണ്ടെയിൻമെൻ്റ് സോണുകൾ കൂടി

ബെംഗളൂരു (19.06.2020) :കോവിഡ് വ്യാപനത്തെ തുടർന്ന് ബിബിഎംപി പരിധിയിൽ പുതുതായി 31 കണ്ടെയിൻമെൻ്റ് സോണുകൾ കൂടി പ്രഖ്യാപിച്ചു. ജൂൺ പതിനേഴിന് 208 കണ്ടെയിൻമെൻ്റ് സോണുകളായിരുന്നു ഉണ്ടായിരുന്നത്. ഇത് ജൂൺ പതിനെട്ടിലേക്ക് എത്തുമ്പോൾ 239 ആയി ഉയർന്നു.
ഒരാൾക്ക് രോഗം സ്ഥിരീകരിച്ചാൽ അവിടെ കണ്ടെയിൻമെൻ്റ് സോണായി പ്രഖ്യാപിക്കുന്നത് 28 ദിവസത്തേക്കാണ്. ഈ സ്ഥലങ്ങളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ ഇളവുകൾ ലഭിക്കും. കോവിഡ് പൊസിറ്റീവ് കേസുകൾ തുടർന്നും റിപ്പോർട്ട് ചെയ്യുന്നതിനാൽ ചില മേഖലകൾ ഇപ്പോഴും കണ്ടെയിൻമെൻ്റ് സോണുകളായി തുടരുകയാണ്. 277 നിയന്ത്രിത മേഖലകളായിരുന്നു നഗരത്തില്‍ ഇതു വരെ ഉണ്ടായിരിന്നത്. കോവിഡ് കേസുകളുടെ എണ്ണം കുറയുന്നതിനനുസരിച്ച് 38 സോണുകള്‍ ഒഴിവാക്കപ്പെട്ടു.
ഇതു വരെ ബെംഗളൂരു നഗരത്തില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടത് 851 പേര്‍ക്കാണ്. ഇതില്‍ 378 പേര്‍ക്ക് രോഗം ഭേദമയി. 423 പേരാണ് ചികിത്സയിലുള്ളത്. 50 പേര്‍ കോവിഡ് ബാധിച്ചു മരണപ്പെട്ടു.
ജൂൺ പതിനെട്ടാം തീയതി ബിബിഎംപി കോവിഡ് വാർ റൂം പുറത്തിറക്കിയ പുതുക്കിയ കണ്ടെയിൻമെൻ്റ് സോണുകളുടെ മാപും മറ്റു വിവരങ്ങളും താഴെ കൊടുക്കുന്നു.
‘
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.