മലയാളം മിഷന്‍റെ ഓൺലൈൻ പഠനത്തിനൊരു കൈത്താങ്ങ് എന്ന പദ്ധതിയുടെ ഭാഗമായി ഇന്ദിരാനഗർ ഈസ്റ്റ് കൾച്ചറൽ അസോസിയേഷനില്‍ ഓൺലൈൻ പഠനം ആരംഭിച്ചു
ബെംഗളൂരു : മലയാളം മിഷൻ കർണാടക ഘടകത്തിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന ഓൺലൈൻ പഠനത്തിനൊരു കൈത്താങ്ങ് എന്ന പദ്ധതിയുടെ ഭാഗമായി ഇന്ദിരാനഗർ ഈസ്റ്റ് കൾച്ചറൽ അസോസിയേഷനില്‍ ഓൺലൈൻ പഠനം ആരംഭിച്ചു.
20 ദിവസമായിട്ടും സ്മാർട്ട് ഫോണോ മറ്റു സൗകര്യങ്ങളോ ഇല്ലാത്ത, കോവിഡിനെ തുടര്‍ന്ന് ജോലിയില്ലാതെ കഷ്ടപ്പെടുന്ന സാധാരണക്കാരുടെ കുട്ടികള്‍ക്കാണ് ഇതോടെ ഓൺലൈന്‍ പഠനം സാധ്യമായത്.
ഇസിഎ മെമ്പർമാരുടെ നേതൃത്വത്തിൽ സമാഹരിച്ച കമ്പ്യൂട്ടറുകളും, ലാപ്ടോപ്പുകളും ഇസിഎ പ്രസിഡന്റ് ദേവസ്യ കുര്യൻ, മലയാളം മിഷൻ ഓര്‍ഗനൈസിംഗ് .സെക്രട്ടറി ശ്രീ ജെയ്സൺ ലൂക്കോസിന് കൈമാറി. ഇസിഎ സെക്രട്ടറി പ്രജീഷ് സോമൻ, കമ്യുണിറ്റി സർവീസസ് ചെയർമാൻ ജയരാജ് മേനോൻ, മലയാളം മിഷൻ സോൺ കൺവീനർമാരായ ഡോക്ടർ നൂർ മുഹമ്മദ്, ജോമോൻ സ്റ്റീഫന്‍ എന്നിവർ നേതൃത്വം നൽകി.
ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത 220 ഓളം കുട്ടികൾ മലയാളം മിഷനിൽ രെജിസ്റ്റർ ചെയ്തിട്ടുണ്ട്. ബാംഗ്ലൂരിലെ മറ്റു സാമൂഹിക സംഘടനകളും മലയാളം മിഷന്റ ഈ പരിപാടിയുമായി സഹകരിക്കുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 8884 840 022, 9535 201 630
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.