കോമെഡ് പരീക്ഷ വീണ്ടും മാറ്റിവെച്ചു
comedk-2020-date-revised-again-due-to-covid-pandemic
ബെംഗളൂരു : സംസ്ഥാനത്തെ മെഡിക്കൽ എഞ്ചിനീയറിംഗ് ഡെൻ്റൽ കോളേജുകളിൽ പ്രവേശനത്തിനുള്ള പൊതു പ്രവേശന പരീക്ഷയായ കോമഡ് (കൺസോർഷ്യം ഓഫ് മെഡിക്കൽ എഞ്ചിനീയറിംഗ് ആൻ്റ് ഡെൻ്റൽ കോളേജ് ഓഫ് കർണാടക) പരീക്ഷ വീണ്ടും മാറ്റിവെച്ചു. മൂന്നാം തവണയാണ് പരീക്ഷ മാറ്റി വെക്കുന്നത്. നേരത്തെ ജൂലൈ 25 ന് നിശ്ചയിച്ചിരുന്ന പരീക്ഷ ആഗസ്ത് ഒന്നിലേക്കാണ് ഇപ്പോൾ മാറ്റി വെച്ചിരിക്കുന്നത്. മെയ് 10 ആയിരുന്നു ആദ്യം പരീക്ഷ നിശ്ചയിച്ചിരുന്നത്. ലോക് ഡൗൺ നീട്ടിയതിനെ തുടർന്ന് ജൂലൈ 25 ലേക്ക് മാറ്റിയിരുന്നു.
മെഡിക്കൽ പ്രവേശനത്തിനായി നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ അഭ്യർത്ഥന പ്രകാരമാണ് പുതിയ പരീക്ഷാ തീയതി നിശ്ചയിച്ചെതെന്ന് കോമെഡ് എക്സിക്യൂട്ടീവ് സെക്രട്ടറി എസ്. കുമാർ പറഞ്ഞു.
അപേക്ഷയിൽ തെറ്റുതിരുത്തേണ്ടവർക്ക് ജൂൺ 22 മുതൽ 25 വരെ അവസരം നൽകിയിട്ടുണ്ട്. അപേക്ഷകർക്ക് തങ്ങളുടെ അക്കാദമിക്ക് കുട്ടി ചേർത്തലുകൾ, പരീക്ഷാ കേന്ദ്രങ്ങളുടെ മാറ്റം, പുതിയ ഫോട്ടോ ചേർക്കൽ തുടങ്ങിയവക്ക് ഈ ദിവസങ്ങളിൽ അവസരം ലഭിക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനുള്ള അഡ്മിറ്റ് കാർഡ് ഔദ്യോഗിക വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. അഡ്മിറ്റ് കാർഡിൽ തെറ്റുണ്ടെങ്കിൽ എത്രയും പെട്ടെന്ന് അറിയിക്കണമെന്നും അധികൃതർ പറഞ്ഞു. രാജ്യത്തെ 158 നഗരങ്ങളിൽ 400 കേന്ദ്രങ്ങളിലാണ് കോമെഡ് പരീക്ഷ നടക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
Hot News
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.