കെ.സി. വേണുഗോപാലിന് വോട്ടുചെയ്തു; സിപിഎം എംഎല്‍എയ്ക്ക് സസ്‌പെന്‍ഷന്‍
ജയ്പ്പൂര്‍ : രാജ്യസഭാ തിരഞ്ഞെടുപ്പിൽ കെ.സി.വേണുഗോപാലിന് വോട്ടുചെയ്തതിന്റെ പേരില്‍ സിപിഎം നടപടി. രാജസ്ഥാനിലെ പാര്‍ട്ടി എംഎൽഎ ബല്‍വാന്‍ പൂനിയയെ സിപിഎം ഒരുവര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു. ബിജെപി ജയിക്കുമെങ്കില്‍ മാത്രം കോണ്‍ഗ്രസിന് വോട്ടുചെയ്യാനായിരുന്നു സിപിഎം നിര്‍ദേശം. കെ.സി.വേണുഗോപാലിന് അനായാസ ജയം ഉറപ്പായിട്ടും ബല്‍വാന്‍ പൂനിയ വോട്ടുചെയ്തു. രാജസ്ഥാനിലെ ഭാദ്ര മണ്ഡലത്തില്‍ നിന്നുമുള്ള എംഎൽഎയാണ് ബൽവാൻ പൂനിയ. സംഭവത്തില്‍ ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടെടുപ്പിനു മുൻപേ ബിജെപി പരാജയപ്പെടുമെന്ന് ഉറപ്പിക്കാൻ കഴിയാത്തതിനാലാണു വോട്ടു ചെയ്തതെനാണ് ബല്‍വാന്‍ പൂനിയയുടെ വിശദീകരണം.
രാജസ്ഥാനിൽ 3 സീറ്റിലേക്കു കോൺഗ്രസിന്റെയും ബിജെപിയുടെയും 2 വീതം സ്ഥാനാർഥികളാണു മത്സരിച്ചത്. ഏറ്റവും കൂടുതൽ വോട്ടോടെയാണ് (64) കെ.സി വേണുഗോപാൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒപ്പം, കോൺഗ്രസിന്റെ നീരജ് ഡാങ്കിയും ബിജെപിയുടെ രാജേന്ദ്ര ഗെലോട്ടും ജയിച്ചു.
200 അംഗ നിയമസഭയിൽ കോൺഗ്രസിനു 107 എംഎൽഎമാരാണുള്ളത്. ഇതിൽ ആറുപേർ ബിഎസ്പി വിട്ടു കോൺഗ്രസിൽ ചേർന്നവർ ആണ്. കോൺഗ്രസ് സ്ഥാനാർഥികൾക്കു തിരഞ്ഞെടുപ്പിൽ 123 എംഎൽഎമാരുടെ പിന്തുണ കിട്ടിയിരുന്നു. ബിജെപി സ്ഥാനാർഥികൾക്ക് 74 വോട്ടുകളും ലഭിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.