ബെംഗളൂരുവില്‍ 18 കണ്ടെയിൻമെൻ്റ് സോണുകൾ കൂടി ; ആകെ സോണുകളുടെ എണ്ണം 458 ആയി

ബെംഗളൂരു (24.06.2020) : കോവിഡ് വ്യാപനത്തെ തുടർന്ന് ബിബിഎംപി പരിധിയിൽ പുതുതായി 18 കണ്ടെയിൻമെൻ്റ് സോണുകൾ കൂടി പ്രഖ്യാപിച്ചു. ജൂൺ 22 ന് 440 കണ്ടെയിൻമെൻ്റ് സോണുകളായിരുന്നു ഉണ്ടായിരുന്നത്. ഇത് ജൂൺ 23 ലേക്ക് എത്തുമ്പോൾ 458 ആയി ഉയർന്നു.
അപ്പാർട്ട്മെൻറുകളിൽ താമസിക്കുന്ന ഒരാൾക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചാൽ രോഗി താമസിക്കുന്ന ഭാഗവും മുകളിലേയും താഴത്തേയും ഓരോ നിലകളാണ് കണ്ടെയിൻമെൻ്റ് സോണാക്കി നിശ്ചയിക്കുന്നത്. 21 ദിവസത്തെ നിരീക്ഷണത്തിന് ശേഷം പുതിയ കേസുകൾ ഈ മേഖലയിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിൽ നിയന്ത്രണങ്ങൾ ഒഴിവാക്കും. കോവിഡ് പൊസിറ്റീവ് കേസുകൾ തുടർന്നും റിപ്പോർട്ട് ചെയ്യുന്നതിനാൽ ചില മേഖലകൾ ഇപ്പോഴും കണ്ടെയിൻമെൻ്റ് സോണുകളായി തുടരുകയാണ്. 502 നിയന്ത്രിത മേഖലകളായിരുന്നു നഗരത്തില്‍ ഇതു വരെ ഉണ്ടായിരിന്നത്. കോവിഡ് കേസുകളുടെ എണ്ണം കുറയുന്നതിനനുസരിച്ച് 44 സോണുകള്‍ ഒഴിവാക്കപ്പെട്ടു.
ബിബിഎംപിയുടെ കോവിഡ് വാർ റൂം ബുള്ളറ്റിൻ പ്രകാരം നിലവില്‍ ഏറ്റവും കൂടുതല്‍ കണ്ടെയിൻമെൻ്റ് സോണുകൾ ഉള്ളത് സൗത്ത് സോണിലെ വാർഡുകളിലാണ്. 117 നിയന്ത്രിത മേഖലകളാണ് ഇവിടെ ഉള്ളത്. വെസ്റ്റ് സോണിൽ 97 ഉം ഈസ്റ്റ് സോണിൽ 73 ഉം, ബൊമ്മനഹള്ളി സോണിൽ 57 ഉം, മഹാദേവപുര സോണിൽ 45 ഉം, ആർ ആർ നഗരയിൽ 39 ഉം യെലഹങ്കയിൽ 21 ഉം, ദാസറഹള്ളിയിൽ 57 മാണ് നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ചവ
ഇതു വരെ ബെംഗളൂരു നഗരത്തില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടത് 1512 പേര്‍ക്കാണ്. ഇതില്‍ 418 പേര്‍ക്ക് രോഗം ഭേദമയി. 1 024 പേരാണ് ചികിത്സയിലുള്ളത്. 73 പേര്‍ കോവിഡ് ബാധിച്ചു മരണപ്പെട്ടു. ബെംഗളൂരുവിൽ ഇതുവരെ 80022 കോവിഡ് ടെസ്റ്റുകൾ നടത്തി.
വാര്‍ഡുകള്‍ തിരിച്ചുള്ള കണ്ടെയിൻമെൻ്റ് മേഖലകളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചായിരുന്നു ബിബിഎംപി കോവിഡ് വാര്‍ റൂം ബുള്ളറ്റിന്‍ നേരത്തെ പുറത്ത് ഇറക്കിയിരുന്നത്. എന്നാല്‍ കണ്ടെയിൻമെൻ്റ് സോണുകളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ വാര്‍ഡുകളുടെ വിവരം ഒഴിവാക്കി സോണുകള്‍ക്കകത്തെ എണ്ണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ബിബിഎംപി കോവിഡ് വാര്‍ റൂം പുറത്ത് വിട്ടത്.
ബിബിഎംപി കോവിഡ് വാർ റൂം ബുള്ളറ്റിന്‍ ഡൌണ്‍ലോഡ് ചെയാം :Covid_Bengaluru_23June_2020 Bulletin-92 English
ജൂൺ 23 ന് ബിബിഎംപി കോവിഡ് വാർ റൂം പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരമുള്ള പുതുക്കിയ കണ്ടെയിൻമെൻ്റ് സോണുകളുടെ മാപും മറ്റു വിവരങ്ങളും താഴെ കൊടുക്കുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
