കോവിഡ് കാല യാത്രാ ദുരിതം : കേരളത്തിലേക്ക് 100 ബസുകൾ അയച്ച് കേരള സമാജം
ബെംഗളൂരു : കോവിഡ് കാലത്ത് ബെംഗളൂരുവിൽ കുടുങ്ങിയ മലയാളികൾക്ക് നാടണയാനുള്ള സൗകര്യമൊരുക്കി ബെംഗളൂരു കേരള സമാജത്തിൻ്റെ 100 മത്തെ ബസും കേരളത്തിലേക്ക് പുറപ്പെട്ടു. മെയ് ഒമ്പതിന് ആരംഭിച്ച ബസ് സർവീസിൽ ഇതിനകം നാട്ടിലെത്തിയത് 2800 ഓളം യാത്രക്കാരാണ്. ലോക്ക് ഡൗണിൻ്റെ ഭാഗമായി നിയന്ത്രണങ്ങൾ ഉള്ളതിനാൽ തുടക്കത്തിൽ ചെക്ക് പോസ്റ്റ് വരെയാണ് യാത്രക്കാരെ എത്തിച്ചത്. പിന്നീട് എല്ലാ ചെക്ക് പോസ്റ്റുകൾ വഴിയും എല്ലാ ജില്ലകളിലേക്കും യാത്രക്കാരെ എത്തിക്കാൻ സമാജത്തിന് കഴിഞ്ഞു.
25 പേരടങ്ങുന്ന പ്രത്യേക സംഘം ഇതിൻ്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. സാമ്പത്തികപരമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സൗജന്യമായും സൗജന്യ നിരക്കിലുമാണ് യാത്രാ സൗകര്യം നൽകി വരുന്നത്. അന്തർസംസ്ഥാന പൊതുഗതാഗതം തുടരുന്നത് വരെ ബസ് സർവീസ് തുടരുമെന്ന് കേരള സമാജം ജനറൽ സെക്രട്ടറി റെജി കുമാർ പറഞ്ഞു.
നൂറാമത്തെ ബസ് സർവീസ് ജനറൽ സെക്രട്ടറി ഫ്ലാഗ് ഓഫ് ചെയ്തു. ജെയ് ജോ ജോസഫ്, ലിൻ്റോ കുര്യൻ, ജോസ് ലോറൻസ്, അനിൽ കുമാർ, വിനീഷ് കെ, ജോർജ് തോമസ്, വി മുരളീധരൻ, രഘു പി.കെ, സോമരാജ്, ബിജു, ജിജു സിറിയക്ക് എന്നിവർ പങ്കെടുത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
Hot News
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.