ഹോം ക്വാറന്റെയിന്‍ ലംഘിക്കുന്നവരെ കുടുക്കാന്‍ ഇനി ഇ ടാഗുകള്‍
ബെംഗളൂരു : ഹോം ക്വാറന്റെയിനില്‍ കഴിയുന്നവര്‍ കോവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിക്കാതിരിക്കാന്‍ സംസ്ഥാനത്ത് ഇ ടാഗുകള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി കോവിഡ് പ്രതിരോധ ചുമതലയുള്ള റവന്യൂ മന്ത്രി ആര്‍ അശോക്. ഇതിനായി മുംബൈ ആസ്ഥാനമായ കമ്പനി ടാഗുകള്‍ നിര്‍മ്മിച്ച് നല്‍കുവാന്‍ ധാരണയായി.
ക്വാറന്റെയിനില്‍ കഴിയുന്ന വ്യക്തിയുടെ കൈയില്‍ ഇലക്ട്രോണിക്ട്രോ ചിപ്പ് ഘടിപ്പിച്ച ടാഗ് കെട്ടും. 14 ദിവസം ഈ ചിപ്പുകള്‍ ആക്ടീവ് മോഡിലായിരിക്കും. ക്വാറന്റെയിനില്‍ കഴിയുന്ന വ്യക്തിയുടെ നീക്കങ്ങള്‍ ചിപ്പ് റെക്കോര്‍ഡ് ചെയ്യപ്പെടും. കൈയില്‍ ഘടിപ്പിച്ച ഇ ടാഗുകള്‍ കാലാവധിക്കു മുമ്പ് അഴിച്ചെടുക്കാനോ ഊരിയെടുക്കാനോ ശ്രമിച്ചാല്‍ അധികൃതര്‍ക്ക് ഉടന്‍ വിവരം ലഭിക്കുമെന്നതിനാല്‍ ക്വാറന്റെയിനില്‍ കഴിയുന്നവര്‍ വീട്ടില്‍ തന്നെ തങ്ങാന്‍ നിര്‍ബന്ധിതരാകും. ഹോം ക്വാറന്റെയിന്‍ ടാസ്‌ക് ഫോഴ്‌സ് ചുമതലയുള്ള സ്‌പെഷ്യല്‍ ഓഫീസര്‍ ക്യാപ്റ്റന്‍ മണിവണ്ണന്‍ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ 13000 ക്വാറന്റെയിന്‍ ലംഘന കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഹോം ക്വാറന്റെയിനില്‍ കഴിയുന്നവര്‍ നിയമം ലംഘിച്ച് പുറത്തിറങ്ങുന്നത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തലവേദന സൃഷ്ടിക്കുകയാണ്. നഗരത്തില്‍ ഏകദേശം 56000 ഓളം പേര്‍ ഹോം ക്വാറന്റെയിനില്‍ ഉണ്ടെന്നാണ് കണക്ക്.
Main Topics : Karnataka Govt to order E-tags to prevent quarantine violations
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.