മാസ്ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും പിഴ: ബിബിഎംപി ജൂൺ മാസത്തിൽ ഈടാക്കിയത് 80 ലക്ഷത്തോളം രൂപ
ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ കോവിഡ് കേസുകൾ അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ ബിബിഎംപി കോവിഡ് ശുചിത്വ നിർദ്ദേശങ്ങള്‍ കർശനമാക്കിയതിന്‍റെ ഭാഗമായി ജൂൺ മാസത്തിൻ പിഴയിനത്തിൻ ലഭിച്ച തുക 78,97,752 രൂപ. ജൂൺ ഒന്നു മുതൽ ജൂൺ 30 വരെയുള്ള ആയിരത്തോളം പേരില്‍ നിന്നാണ് തുക പിഴ ഈടാക്കിയത്. മാസ്ക് ധരിക്കാത്തവരിൽ നിന്നാണ് കൂടുതൽ തുക പിഴയിനത്തിൽ ലഭിച്ചത്. 71, 50,570 രൂപ മാസ്ക്ക് ധരിക്കാത്തവരിൽ നിന്നും ഈടാക്കിയത്. സാമൂഹിക അകലം പാലിക്കാത്തതിന് 4,72,045 രൂപയും, മാലിന്യം നിക്ഷേപിച്ചതിന് 2,37,120 രൂപയും, പൊതുസ്ഥലത്ത് തുപ്പിയതിന് 20000 രൂപയും, തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജനം നടത്തിയതിന് 18017 രൂപയുമാണ് പിഴയിനത്തിൽ ഈടാക്കിയത്.
കോവിഡ് ശുചിത്വ നിർദ്ദേശങ്ങൾ പാലിക്കാത്തവരെ പിടികൂടാൻ ബിബിബിഎംപി മാർഷലുകളെ നിയോഗിച്ച ശേഷമാണ് ഇത്തരത്തിലുള്ള നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടി ഉണ്ടായത്
BBMP has fined hundreds of citizens for violations. Here is a chart of penalties for the month of June 2020.
🔹Social Distance violations ↔️
🔹Not wearing 😷
🔹Non Segregation of waste🚯🗑️
🔹Spitting in Public🤤
🔹OUF/ODF in Public 🚽#BBMP #Bengaluru #COVID pic.twitter.com/82llNJ0nkD— BBMP Solid Waste Mgmt Special Commissioner (@BBMPSWMSplComm) July 1, 2020
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.