കർണാടകയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 400 കവിഞ്ഞു
ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്നതോടൊപ്പം മരണനിരക്കിലും മാറ്റം. ഒരാഴ്ചക്കിടെ 155 പേരാണ് സംസ്ഥാനത്ത് കോവിഡ് ചികിത്സക്കിടെ മരണപ്പെട്ടത്. ഇതിൽ ഏറെ പേരും ബെംഗളൂരു അർബൻ ജില്ലയിലാണ് ഒരു കോവിഡ് ഇതര മരണമടക്കം 156 മരണങ്ങള്‍ ആണ് ബെംഗളൂരുവിൽ രേഖപ്പെടുത്തിയത്. ഇന്നലെ സംസ്ഥാനത്ത് 30 പേരായിരുന്നു മരിച്ചത്. ഇതിൽ പത്തുപേരും ബെംഗളൂരു അർബൻ ജില്ലയിൽ ചികിത്സയിലുള്ളവർ ആണ്. സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 401 ആണ്.
ജില്ല തിരിച്ചുള്ള മരണ നിരക്ക്
- ബെംഗളൂരു അർബൻ 155
- ബീദര്‍ 44
- ബെല്ലാരി 36
- കൽബുർഗി 27
- ദക്ഷിണ കന്നഡ 22
- ദാവൺഗരെ 12
- ധാർവാഡ് 12
- വിജയപുര 11
- ഹാസൻ 9
- മൈസൂരു 8
- തുംകൂരു 8
- ചിക്കബെല്ലാ പുര 7
- ബെൽഗാവി 6
- ബാഗൽ കോട്ട് 6
- ബെംഗളൂരു റൂറൽ 6
- രാമനഗര 5
- ഷിമോഗ 4
- ഗദഗ് 4
- ഉഡുപ്പി 3
- റായിച്ചൂർ 3
- കോളാർ 2
- ഹവേരി 2
- കൊപ്പൽ 2
- ചിക്കമഗളൂരു 1
- കുടഗ് 1
- യാദഗിരി 1
- ഉത്തര കന്നഡ 1
- മറ്റു സംസ്ഥാനങ്ങളിൽ പെട്ടവർ 3
അതേസമയം കര്‍ണാടകയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 25317. ഇതില്‍ 10527 പേര്‍ക്ക് രോഗം ഭേദമായി. 14385 പേര്‍ ചികിത്സയില്‍ ആണ്. 279 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ആണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.