കോവിഡ് വ്യാപനം; മുന്‍കരുതല്‍ ശക്തമാക്കി നേതാക്കള്‍
ബെംഗളൂരു: സംസ്ഥാനത്തെ ജനപ്രതിനിധികള്‍ക്കും പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ആരോഗ്യ സുരക്ഷാ മുന്‍കരുതല്‍ ശക്തമാക്കി നേതാക്കള്‍.
മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ ഔദ്യോഗിക വസതിയിലെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി അഞ്ചു ദിവസത്തെ സെല്‍ഫ് ക്വാറന്റെയിനില്‍ ആണ്.
മാണ്ഡ്യയില്‍ നിന്നുള്ള ലോക് സഭാ എംപി സുമലത അംബരീഷ്, ഹൊസ്‌ക്കോട്ടയില്‍ നിന്നുള്ള സ്വതന്ത്ര എം എല്‍ എ ശരത് ബച്ചെ ഗൗഡ, സെദാം എംഎല്‍എ രാജ് കുമാര്‍ പാട്ടീല്‍ തെല്‍ക്കൂര്‍, ശൃംഗേരി എംഎല്‍എ ടി.ഡി രാജെ ഗൗഡ, മംഗളൂരു നോര്‍ത്ത് എംഎല്‍എ ഭരത് ഷെട്ടി, മുന്‍ കേന്ദ്ര മന്ത്രി ജനാര്‍ദ്ദന പൂജാരി എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഹൊസ്‌കോട്ട് എംഎല്‍എ ആയ ശരത് ബെച്ച ഗൗഡയുടെ ഭാര്യക്കും മകനും രോഗം സ്ഥിരീകരിച്ചിരുന്നു.
ശനിയാഴ്ച കോണ്‍ഗ്രസ്സിന്റെ ഹുബ്ലി-ധാര്‍വാഡ് ഈസ്റ്റ് എംഎല്‍എ പ്രസാദ് അബ്ബയ്യക്കും കല്‍ബുര്‍ഗി ജിവാര്‍ഗി എംഎല്‍എക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഡി കെ ശിവകുമാറിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്ത കുനിഗല്‍ എം എല്‍ എ എച്ച് ഡി രംഗനാഥിനും കെപിസിസി ഓഫീസിലെ രണ്ടു ജീവനക്കാര്‍ക്കും കോവിഡ് സ്ഥീരീകരിച്ചിട്ടുണ്ട്. ഇതോടെ ഓഫീസ് താല്‍കാലികമായി അടച്ചിട്ടിരിക്കുകയാണ്.
പൊതു ഇടങ്ങളില്‍ എത്താതെ വീടുകള്‍, ഓഫീസുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളിലാണ് നേതാക്കള്‍. പരമാവധി കാര്യങ്ങള്‍ ഫോണിലൂടെ അറിയിക്കാനും ഒഴിവാക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ വീട്ടിലെത്തുന്നവര്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്ന് നേതാക്കള്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.