Follow the News Bengaluru channel on WhatsApp

കോവിഡ് കെയര്‍ സെന്ററുകളിലേക്കായി 288 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 813 പേരെ ബിബിഎംപി നിയമിച്ചു

ബെംഗളൂരു : കോവിഡ് ചികിത്സക്കായി ഏര്‍പ്പെടുത്തിയ ബെംഗളൂരുവിലെ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് 288 ഡോക്ടര്‍മാരെ നിയമിച്ച് ബിബിഎംപി. അടുത്തിടെ മെഡിക്കല്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ 19 പേരേയും മറ്റു മെഡിക്കല്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയവരേയുമാണ് കോവിഡ് കെയര്‍ സെന്ററുകളിലേക്ക് നിയമിച്ചത്.

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റു ജീവനക്കാര്‍ എന്നിങ്ങനെ 813 പേരെയാണ് അടിയന്തിരമായി കോവിഡ് കെയര്‍ സെന്ററുകളില്‍ നിയമിച്ചത്. 30000 ഓളം കിടക്കകള്‍ ഉള്ള നഗരത്തിലെ കോവിഡ് കെയര്‍ സെന്ററുകളിലാണ് ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കുന്നത്. എല്ലാ കെയര്‍ സെന്ററുകളിലേക്കുമായി 1800 ഡോക്ടര്‍മാരും 3600 നഴ്‌സുമാരുമാണ് ആകെ വേണ്ടത്. കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ അടിയന്തിരമായി 1700 മെഡിക്കല്‍ പ്രഫഷണലുകളെ നിയമിക്കുമെന്ന സര്‍ക്കാറിന്റെ തീരുമാനപ്രകാരമാണ് ബിബിഎംപി നാലു ദിവസത്തിനുള്ളില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.