ഏഴു ദിവസ ലോക് ഡൗണില്‍ വാഹനങ്ങള്‍ക്ക് പാസ് അനുവദിക്കില്ല
ബെംഗളൂരു : ബെംഗളൂരു അര്‍ബന്‍, റൂറല്‍ ജില്ലകളിലായി ചൊവ്വാഴ്ച രാത്രി മുതല്‍ ഒരാഴ്ച്ചക്കാലത്തേക്ക് ഏര്‍പ്പെടുത്തിയ ലോക് ഡൗണില്‍ വാഹനങ്ങള്‍ക്ക് യാത്രാ പാസുകള്‍ അനുവദിക്കില്ലെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ ഭാസ്‌ക്കര്‍ റാവു പറഞ്ഞു. ഏഴ് ദിവസം നീണ്ടു നില്‍ക്കുന്ന ലോക് ഡൗണില്‍ അടിയന്തിര വാഹനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളു എന്നും നിര്‍ദ്ദേശം ലംഘിച്ച് പുറത്തിറങ്ങുന്ന വാഹനങ്ങള്‍ പോലീസ് പിടിച്ചെടുക്കുമെന്നും സിറ്റി കമ്മീഷണര്‍ പറഞ്ഞു. മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുമായി നടന്ന യോഗത്തിലാണ് യാത്ര പാസുകള്‍ നല്‍കേണ്ടതില്ലെന്ന തീരുമാനം എടുത്തത്.
പൊതുജനങ്ങള്‍ എല്ലാവരും തന്നെ അവരവരുടെ വീടുകളില്‍ തന്നെ കഴിയാനും അനാവശ്യമായി വീടുകള്‍ക്ക് പുറത്തിറങ്ങാതിരിക്കണമെന്നും കമ്മീഷണര്‍ അഭ്യര്‍ത്ഥിച്ചു. ല ഫ്‌ളൈ ഓവറുകള്‍, അണ്ടര്‍ പാസുകള്‍, നഗരത്തിലെ പ്രധാന പാതകള്‍ എന്നിവ ബാരിക്കേഡുകള്‍ കൊണ്ട് അടക്കും. നഗരത്തിന്റെ എല്ലാ മൂലകളിലും പോലീസ് ചെക്കിംഗ് ഉണ്ടായിരിക്കും.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ബിബിഎംപിയുടെ എട്ടു സോണുകളിലായി മന്ത്രിമാരേയും ഐഎഎസ് ഉദ്യോഗസ്ഥരേയും നിയമിച്ചിട്ടുണ്ട്. ലോക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈകൊള്ളുമെന്നും കമ്മീഷണര്‍ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.