Follow the News Bengaluru channel on WhatsApp

കര്‍ണാടകയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 10000 രൂപ റിസ്‌ക് അലവന്‍സ്

ബെംഗളൂരു : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംസ്ഥാനത്തെ ഗ്രൂപ്പ് ഡി ജീവനക്കാര്‍ക്ക് ആറുമാസത്തേക്ക് റിസ്‌ക് അലവന്‍സ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മാസശമ്പളത്തിന് പുറമേയാണ് അലവന്‍സ് അനുവദിക്കുന്നതെന്നും ആറു മാസത്തേക്ക് 10000 രൂപയാണ് നല്‍കുന്നതെന്നും സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ. കെ സുധാകര്‍ പറഞ്ഞു.

കോവിഡ് കെയര്‍ സെന്ററുകള്‍, സ്രവ ശേഖകരണ കേന്ദ്രങ്ങള്‍, പനി പരിശോധന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പ് ഡി ജീവനക്കാര്‍ക്കാണ് മുന്‍ഗണന ലഭിക്കുക. അതേ സമയം ബെംഗളൂരുവില്‍ കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പുതിയ ഡ്യൂട്ടിക്രമം നിശ്ചയിച്ചു. കെയര്‍ സെന്ററുകളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, മറ്റു ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിങ്ങനെയുള്ളവര്‍ക്ക് ഇനി 10 ദിവസം ഡ്യൂട്ടിയും ശേഷം 4 ദിവസം അവധിയുമുണ്ടാകും. 10 ദിവസത്തെ ഡ്യൂട്ടി പൂര്‍ത്തിയാക്കുന്ന പക്ഷം ഇവരെ ആന്റിജന്‍ പരിശോധനക്ക് വിധേയമാക്കിയ ശേഷമേ അവധിയില്‍ വിടു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ സ്വന്തം ജീവന്‍ പണയം വെച്ച് ജനങ്ങളെ സേവിക്കുന്നതിന് കൂടിയാണ് ഇത്തരമൊരു റിസ്‌ക് അലവന്‍സ് എന്ന് മന്ത്രി വ്യക്തമാക്കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.