രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 11.55 ലക്ഷം കവിഞ്ഞു; മരണം 28115
ന്യൂഡല്‍ഹി: ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1155267 ലക്ഷമായി ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം രേഖപ്പെടുത്തിയത് 37081 കോവിഡ് കേസുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 583 പേര്‍ക്കൂടി മരണപ്പെട്ടതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28115 ആയി. 402433 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 724719 പേര്‍ക്ക് രോഗം ഭേദമായി.
- മഹാരാഷ്ട്രയില്‍ 318695 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 175029 പേര്‍ക്ക് രോഗം ഭേദമായി. 12030 പേര്‍ മരണപ്പെട്ടു. 131636 പേരാണ് ചികിത്സയിലുള്ളത്.
- തമിഴ് നാട്ടില്‍ പുതിയതായി 4985 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇതുവരെ രോഗം ബാധിച്ചിവരുടെ എണ്ണം 175678 ആയി. ഇതില്‍ 121776 പേര്‍ക്ക് രോഗം ഭേദമായി. 2551 പേര്‍ മരിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളത് 51351 പേര്‍.
- ജൂണ്‍ ഒന്നിനു ശേഷം ഏറ്റവും കുറവ് കേസുകള്‍ ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്നലെയാണ് ഡെല്‍ഹിയിലാണ്. 954 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 123747 ആയി. ഇതില്‍ 104918 പേര്‍ക്ക് രോഗം ഭേദമായി. 3663 പേര്‍ മരിച്ചു. 15166 പേരാണ് ചികിത്സയിലുള്ളത്.
- കര്‍ണാടകയില്‍ ഇന്നലെ 3648 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രോഗം ബാധിച്ചവരുടെ എണ്ണം 67420 ആയി. ഇതില്‍ 23795 പേര്‍ക്ക് രോഗം ഭേദമായി. 1403 മരണം.
ചികിത്സയിലുള്ളവര്‍ 42216. - ഗുജറാത്തില്‍ 49353 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 35678 പേര്‍ക്ക് രോഗം ഭേദമായി. 2162 പേര്‍ മരിച്ചു. 11513 പേര്‍ ചികിത്സയിലാണ്.
- കേരളത്തില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 13279 പേര്‍ക്കാണ്. ഇതില്‍ 5615 പേര്‍ക്ക് രോഗം ഭേദമായി. 43 പേര്‍ മരിച്ചു. ചികിത്സയിലുള്ളത്. 762 1 പേര്‍.
ബംഗാളിൽ എല്ലാ ആഴ്‌ചയും രണ്ടു ദിവസം പൂർണമായി അടച്ചിടൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു .വിവിധ മേഖലകളിൽ സമൂഹവ്യാപനം ഉണ്ടായെന്ന് സംസ്ഥാന സർക്കാർ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്. സിക്കിമിൽ ചൊവ്വാഴ്‌ചമുതൽ 27 വരെ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകളടക്കം പ്രവർത്തിക്കില്ല. മഹാരാഷ്ട്രയിലെ മന്ത്രി അസ്‌ലം ഷേഖിന് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ നാലാമത്തെ മന്ത്രിയാണ് രോഗബാധിതനാകുന്നത്. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കര്‍ണാടകയിലെ കൽബുർഗിയിൽ ജൂലൈ 14 ആരംഭിച്ച ലോക് ഡൗൺ 27 വരെ നീട്ടി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.