കോവിഡ് പശ്ചാത്തലത്തില്‍ ഗര്‍ഭിണികള്‍ക്കായി ബെംഗളൂരുവില്‍ കൂടുതല്‍ ക്ലിനിക്കുകള്‍
ബെംഗളൂരു: നഗരത്തിലെ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ രോഗബാധിതരോ രോഗലക്ഷണങ്ങളുള്ളവരോ ആയ ഗര്‍ഭിണികള്‍ക്കായി ബിബിഎംപി നഗരത്തില്‍ കൂടുതല്‍ ആശുപത്രി ക്ലിനിക്കുകള്‍ ആരംഭിക്കുന്നു.
നേരത്തെ വില്‍സണ്‍ ഗാര്‍ഡന്‍ ആശുപത്രിയില്‍ 24 കിടക്കകളുള്ള പ്രത്യേക വാര്‍ഡ് ആരംഭിച്ചിരുന്നു. ഇതിന് പുറമേ നഗരത്തിലെ പ്രധാന കോവിഡ് ചികിത്സാ കേന്ദ്രമായ വിക്ടോറിയ ആശുപത്രി വളപ്പിലെ വാണി വിലാസ് ആശുപത്രിയില്‍ പ്രത്യേക ചികിത്സാ സൗകര്യം ഒരുക്കും. ഓസ്റ്റിന്‍ ടൗണില്‍ 24 കിടക്കകളും ഗുട്ടഹള്ളിയില്‍ 12 കിടക്കകളുമുള്ള മറ്റൊരു ആശുപത്രിയും സ്ഥാപിക്കുന്ന കാര്യം പരിഗണയിലെന്ന് ബിബിഎംപി ചീഫ് ഹെല്‍ത്ത് ഓഫീസര്‍ ഡോ. നിരാംല ബക്ഷി പറഞ്ഞു. നഗരത്തില്‍ കോവിഡ് കേസുകള്‍ ദിനം പ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം വര്‍ധിപ്പിക്കുന്നതsക്കമുള്ള കാര്യങ്ങള്‍ സംസ്ഥന സര്‍ക്കാറിനെ ധരിപ്പിച്ചതായും ബക്ഷി പറഞ്ഞു. ഗര്‍ഭിണികളില്‍ അണുബാധയുണ്ടോ എന്ന് ആന്റിജന്‍ പരിശോധനയിലൂടെ വേഗത്തില്‍ കണ്ടെത്താനാകും. എന്നാല്‍ പ്രസവശേഷമാണ് പലര്‍ക്കും രോഗവിവരം അറിയുന്നത്. ഇത്തരത്തിലുള്ള 25 ഓളം കേസുകള്‍ നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുവഴി ഡോക്ടര്‍മാര്‍ക്ക് കൂടി കോവിഡ് പകരാന്‍ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനാണ് കൂടുതല്‍ പ്രസവ ക്ലിനിക്കുകള്‍ ആരംഭിക്കുന്നതെന്നും നിരാംല ബക്ഷി പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.