കോവിഡ് രോഗികള്‍ക്ക് ബെഡ് നിഷേധിച്ച ബെംഗളൂരുവിലെ പത്തൊമ്പത് ആശുപത്രികളുടെ അംഗീകാരം താത്കാലികമായി റദ്ദാക്കി
ബെംഗളൂരു: സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കോവിഡ് രോഗികള്‍ക്കായി സ്വകാര്യ ആശുപത്രികള്‍ നീക്കിവെക്കേണ്ട അമ്പത് ശതമാനം ബെഡ്ഡു കള്‍ കോവിഡ് രോഗികള്‍ക്ക് നിഷേധിച്ച സംഭവത്തില്‍ ബെംഗളൂരുവിലെ പത്തൊമ്പത് ആശുപത്രികളുടെ അംഗീകാരം താത്കാലികമായി ബിബിഎംപി റദ്ദാക്കി.
റവന്യൂ മന്ത്രി ആര്‍. അശോകിന്റ ഉത്തരവ് പ്രകാരമാണ് നടപടി. ബെംഗളൂരു സൗത്ത് സോണിലെ ജോയന്റ് കമ്മീഷണര്‍മാരും, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് വീഴ്ച വരുത്തിയ ആശുപത്രികളുടെ മുമ്പില്‍ അവരുടെ പ്രവര്‍ത്തനാംഗീകാരം താത്കാലികമായി എടുത്തു കളഞ്ഞതായുള്ള ബാനര്‍ കെട്ടിവച്ചു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്..
ബസവനഗുഡിയിലെ അനുഗ്രഹ വിട്ടല്‍ ആശുപത്രി, വിനായക ആശുപത്രി, പ്രശാന്ത് ആശുപത്രി, രാധാകൃഷ്ണ ആശുപത്രി, വിജയ നഗറിലെ ഗുരുശ്രീ ആശുപത്രി, കലാഭൈരവ ആശുപത്രി, പത്മശ്രീ ആശുപത്രി, മാരുതി ആശുപത്രി, പത്മനാഭ നഗറിലെ, പ്രോമെഡ് ആശുപത്രി, എന്‍.യു. ആശുപത്രി, ദീപക് ആശുപത്രി, സേവക്ഷേത്ര ആശുപത്രി, ഉദ്ഭവ ആശുപത്രി, ബിടിഎം ലേ ഔട്ടിലെ ഗംഗോത്രി ആശുപത്രി, അക്യൂറ ആശുപത്രി, കാരന്ത് ആശുപത്രി, ചിക്ക് പേട്ടിലെ എച്ച്..സി.ജി ആശുപത്രി, ട്രിനിറ്റി ആശുപത്രി, മയ്യ ആശുപത്രി എന്നിവരുടെ അംഗീകാരമാണ് റദ്ദാക്കിയത്.
Main Topic : BBMP temporarily suspends licences of 19 private hospitals
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.