നാട്ടുകാരുടെ ഒറ്റപെടുത്തല്‍; കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 65 കാരന്‍ ആത്മഹത്യ ചെയ്തു

ബെംഗളൂരു : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 65 കാരന്‍ നാട്ടുകാരുടെ ഒറ്റപെടുത്തലിനെ തുടര്‍ന്നു ആത്മഹത്യ ചെയ്തു.
ചിക്കബെല്ലാപുര ചിന്താമണി സ്വദേശിയായ 65 കാരനെയാണ് സ്വന്തം കൃഷിയിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ചു ദിവസം മുമ്പ് ഇയാള്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
കഴിഞ്ഞ മാസം ബന്ധുവായ രോഗിക്കൊപ്പം ചിക്കബെല്ലാപുരയിലെ ആശുപത്രിയില്‍ ഇയാള്‍ കൂട്ടുനിന്നിരുന്നു. തുടര്‍ന്ന് പനിയും മറ്റു ലക്ഷണങ്ങളുമുള്ളതിനാല്‍ ക്വാറന്റെയിനില്‍ കഴിയാന്‍ നാട്ടുകാര്‍ ഇയാളില്‍ സമ്മര്‍ദ്ദം ചെലുത്തി. കോവിഡ് സാധ്യത ആരോപിച്ച് നാട്ടുകാര്‍ പൂര്‍ണ്ണമായും ഒറ്റപ്പെടുത്തിയതോടെ ഇയാള്‍ സ്വന്തം കൃഷിയിടത്തിലെ കുടിലില്‍ താമസം തുടങ്ങി. നാട്ടുകാര്‍ തന്നെ ബഹിഷ്ക്കരിച്ചതിന്‍റെ വിഷമത്തില്‍ ഇയാള്‍ വിഷം കഴിച്ച ശേഷം ബന്ധുക്കളെ ഫോണില്‍ വിളിച്ചറിയിച്ചു. ഇതറിഞ്ഞ ബന്ധുക്കള്‍ ഇയാളെ ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.
ഇയാളെ തുടര്‍ ചികിത്സക്കായി കോവിഡ് ആശുപത്രിയിലാക്കിയെങ്കിലും ശനിയാഴ്ച രാത്രി അവിടെ നിന്നു കടന്നു കളയുകയായിരുന്നു.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കൃഷിയിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സംഭവത്തില്‍ ആരോഗ്യ വകുപ്പും പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Main Topic : Taunted by villagers, 65-year-old Covid patient ends life in Karnataka
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.