ആവശ്യപ്പെട്ട പണം നല്‍കിയില്ല; മകന്‍ പിതാവിനെ ക്വട്ടേഷന്‍ സംഘത്തെ കൊണ്ട് വകവരുത്തി
ബെംഗളൂരു : സ്വന്തമായി ബിസിനസ് ആരംഭിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് മകന്‍ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കി പിതാവിനെ കൊലപ്പെടുത്തി. ആഗസ്റ്റ് ഏഴിനാണ് സംഭവം. രാമമൂര്‍ത്തി നഗര്‍ സ്വദേശിയും എം വി നഗറിലെ വ്യവസായിയുമായ പനീര്‍ ശെല്‍വമാണ്(52) കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ മകന്‍ രാജേഷ് കുമാര്‍ (26 ) തമിഴ്നാട് വെല്ലൂര്‍ സ്വദേശിയും ബെംഗളൂരുവില്‍ താമസക്കാരനുമായ പാര്‍ഥിപന്‍, ആനന്ദ് (21), സ്റ്റാന്‍ലി (25) എന്നിവര ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു.
ആഗസ്റ്റ് ഏഴിന് രാവിലെ വീട്ടില്‍ നിന്നും ക്ഷേത്രത്തിലേക്ക് പോകും വഴിയാണ് പനീര്‍ ശെല്‍വത്തെ മാരുതി വാനില്‍ എത്തിയ സംഘം തട്ടികൊണ്ടു പോയത്. പനീര്‍ ശെല്‍വത്തെ കാണാതായതോടെ ഭാര്യ പി റാണി രാമമൂര്‍ത്തി നഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്‍മേല്‍ നടത്തിയ അന്വേഷണമാണ് കൊലപാതകം വെളിച്ചത്തു കൊണ്ടുവന്നത്.
10 ലക്ഷം രൂപക്കാണ് രാജേഷ് പിതാവിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത്. ഇതില്‍ മൂന്ന് ലക്ഷം രൂപ അഡ്വാന്‍സായി ക്വട്ടേഷന്‍ സംഘത്തിന് നല്‍കിയിരുന്നു. പനീര്‍ ശെല്‍വത്തിന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നു. ഇതിനെ ചൊല്ലി അച്ഛനും മകനും നിരന്തരം വഴക്കിടുകയും പിന്നീട് അകല്‍ച്ചയിലാവുകയും ചെയ്തു. സ്വന്തമായി ബിസിനസ് തുടങ്ങാന്‍ രാജേഷ് പണം ആവശ്യപ്പെട്ടെങ്കിലും ശെല്‍വം നല്‍കാത്തതാണ് രാജേഷിനെ പ്രകോപിതനാക്കിയത്. ആദ്യം ആക്രമിച്ച് കൊലപ്പെടുത്താനാണ് പദ്ധതിയിട്ടത്. ഇതിന്റെ ഭാഗമായി മാര്‍ച്ച് 16 ന് ഹൊറമാവു ജയന്തി നഗറില്‍ വെച്ച് ശെല്‍വത്തിനെ സംഘം ആക്രമിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ശെല്‍വം ദിവസങ്ങളോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആദ്യ ശ്രമം പരാജയപ്പെട്ടതോടെയാണ് തട്ടികൊണ്ടു പോകാന്‍ സംഘം പദ്ധതിയിട്ടത്. തട്ടി കൊണ്ടുപോയ ശെല്‍വത്തെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം വിഷം കുത്തിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. കോലാറിലെ വെംഗലിലാണ് മൃതദേഹം ഉപേക്ഷിച്ചത്.
കേസില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്നും കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Main Topic: Man arrested after he gets father killed
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.