Follow the News Bengaluru channel on WhatsApp

കനത്ത മഴ: മാലപ്രഭ അണക്കെട്ടിൻറ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് വെള്ളപ്പൊക്ക മുന്നറിയിപ്പ്

ബെളഗാവി: മാലപ്രഭ നദിയുടെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ പെയ്യുന്നതിനാൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചതിനാലും, ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാലും അണക്കെട്ടിൻറ ചുറ്റുമുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് വെള്ളപ്പൊക്ക ഭീഷണി മുന്നറിയിപ്പ് നൽകിയതയി അധികൃതർ പറഞ്ഞു. വരും ദിവസങ്ങളിലും മഴ കനക്കാൻ സാദ്ധ്യതയുള്ളതിനാൽ അണക്കെട്ടിൻറ ചുറ്റുമുള്ള ഗ്രാമങ്ങളിലെ ജനങ്ങളേയും, അണക്കെട്ടിൻറ നീരൊഴുക്ക് പരിധിയിൽ വരുന്ന ബെളഗാവി ജില്ലയിലെ രാംദുർഗ്ഗ, ബാഗൽക്കോട്ട് ജില്ലയിലെ ബാദാമി എന്നിവടങ്ങളിലെ ജനങ്ങളേയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും അധികൃതർ പറഞ്ഞു.

കഴിഞ്ഞ രണ്ടാഴ്ചയായി മഹാരാഷ്ട്രയിലും, മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്ന ഉത്തര കർണാടകയിലെ ചില ജില്ലകളിലും കനത്ത മഴ പെയ്യുന്നതിനാൽ ഇവിടങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നുണ്ട്.

“ഇന്നലെ രാത്രി മുതൽ കൃഷ്ണ നദിയിലും, കൃഷ്ണ നദിയുടെ കൈവഴികളായ ഗാട്ടപ്രഭ നദിയിലും, മാലപ്രഭ നദിയിലും കനത്ത മഴയാണ് ലഭിച്ചത്. അതുകൊണ്ട് തന്നെ ഈ പ്രദേശങ്ങളിലെ ഡാമുകളിലേക്കുള്ള നീരൊഴുക്കും വർദ്ധിച്ചിട്ടുണ്ട്. ഇപ്പോൾത്തന്നെ മഹാരാഷ്ട്രയിലേയും, ഉത്തര കർണ്ണാടകയിലെ പല ഡാമുകളിലേയും ജലനിരപ്പ് സംഭരണ ശേഷിയുടെ പരമാവധി എത്തി നിൽക്കുന്നതായും,
മഴ ശക്തമായി തുടരുകയാണെങ്കിൽ അധികമായി ഒഴുകിയെത്തുന്ന വെള്ളം ശേഖരിക്കാൻ കഴിയില്ലെന്നും, അപ്പോൾ ഡാമുകൾ തുറക്കുകയല്ലാതെ വേറെ വഴിയില്ലെന്നും” സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സീനിയർ കൺസൾട്ടന്റ് ശ്രീനിവാസ് റെഡ്ഢി മാധ്യമങ്ങളോട് പറഞ്ഞു.

“മാലപ്രഭ നദിയിലെ ജലനിരപ്പ് ക്രമാതീതമായി വർദ്ധിച്ചാൽ ബെളഗാവി ജില്ല മുഴുവനായും ഗദഗ്, ധാർവാഡ് ജില്ലകളെ ഭാഗികമായും ബാധിക്കും. സമാനമായി ഗാട്ടപ്രഭ നദിയിലെ ജലനിരപ്പ് വർദ്ധിക്കുമ്പോൾ ബാഗൽക്കോട്ട്, ബെളഗാവി ജില്ലകളേയും, നാരായൺപുര നദിയിലെ ജലനിരപ്പ് ഉയരുന്പോൾ അത് റായ്ച്ചൂർ, യാദ്ഗിർ ജില്ലകളേയും ബാധിക്കു”മെന്ന് ശ്രിനിവാസ് റെഡ്ഢി കൂട്ടിച്ചേർത്തു.

കർണ്ണാടകയിൽ ആഗസ്റ്റ് ഒന്ന് മുതൽ വെള്ളപ്പൊക്കത്തിലും മഴക്കെടുതിയിലും പെട്ട് പതിനെട്ട് പേർക്ക് ജീവൻ നഷ്ടമാവുകയും, മൂന്ന് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.