Follow the News Bengaluru channel on WhatsApp

സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പ് ഓഫീസില്‍ തീപ്പിടിത്തം; ഫയലുകൾ കത്തി നശിച്ചു, എൻ ഐ എ അന്വേഷിക്കണമെന്ന്​ ചെന്നിത്തല

തിരുവനന്തപുരം :  സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പ് ഓഫീസില്‍ തീപ്പിടിത്തം.  നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിലാണ് തീപ്പിടിത്തമുണ്ടായത്. വിലപ്പെട്ട ഫയലുകളൊന്നും നശിച്ചിട്ടില്ല. ഡൽഹി കേരള ഹൗസ് ഉൾപ്പെടെയുള്ള സർക്കാർ അഗതി മന്ദിരങ്ങളിലെ ബുക്കിങ് ഉൾപ്പെടെയുള്ള ചില കടലാസുകളാണ് നശിച്ചത്. ഫയർഫോഴ്സ് എത്തി തീ അണച്ചു.

വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. പ്രോട്ടോകോൾ ഓഫീസിൽ നിന്ന് പുക ഉയരുന്നത് കണ്ട ജീവനക്കാർ ഉടൻ തന്നെ ഫയർഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. ഒരു കമ്പ്യൂട്ടർ കത്തിനശിച്ചതായാണ് റിപ്പോർട്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് ജീവനക്കാർ പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അറിയിച്ചു.

എന്നാല്‍ സെക്രട്ടേറിയറ്റിലെ തീപിടിത്തം സ്വർണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്ന് കോൺഗ്രസും ബിജെപിയും. മുഖ്യമന്ത്രിയുടെ അറിവോടെയാണ് തീവെപ്പ് നടന്നതെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണം.

പൊതുഭരണ വകുപ്പ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ നിരവധി ഫയലുകൾ കത്തിനശിച്ചിരുന്നു. എല്ലാ അഴിമതികളെയും തമസ്‌കരിക്കാനുള്ള നീക്കമാണിത്. നേരത്തെ ഇടിവെട്ടി സിസിടിവി ക്യാമറകൾ നശിച്ചു പോയെന്ന് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം തെളിവുകൾ നശിപ്പിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.സംഭവത്തില്‍ സമഗ്രവും നിക്ഷ്പക്ഷവുമായ അന്വേഷണം വേണമെന്നും അന്വേഷണം എൻ ഐ എ യെ ഏല്‍പ്പിക്കണമെന്നുംഅദ്ദേഹം ആവശ്യപ്പെട്ടു.

സർക്കാർ അറിഞ്ഞു നടത്തിയ തീപിടിത്തമാണെന്നും വലിയ ഗൂഢാലോചനയുണ്ടെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആരോപിച്ചു. കേന്ദ്ര ഏജൻസികൾ ഗൗരവമായി അന്വേഷണം നടത്തണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.

നാടകീയ രംഗങ്ങളാണ് സെക്രട്ടേറിയറ്റിന് മുന്നിൽ അരങ്ങേറുന്നത്. പ്രതിഷേധവുമായി എത്തിയ കെ സുരേന്ദ്രൻ അടക്കമുള്ള ബിജെപിക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.