കോവിഡ് മൂലം ജോലി നഷ്ടപ്പെട്ടതിനെ കുറിച്ചും കച്ചവടനഷ്ടത്തെ കുറിച്ചും പഠന സർവേ നടത്താൻ ഒരുങ്ങി കർണാടക മലയാളി കോൺഗ്രസ്സ്

ബെംഗളുരു : കർണാടക മലയാളി കോൺഗ്രസ്സ് സംസ്ഥാന എക്സിക്യൂട്ടീവ് ഞായറാഴ്ച ഓൺ ലൈനില്‍ യോഗം ചേര്‍ന്നു. സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ അധ്യക്ഷത വഹിച്ചു. ബെംഗളുരു നഗര പരിധിയിൽ 12 മേഖല കമ്മറ്റികൾ രൂപീകരിക്കുവാൻ യോഗത്തില്‍ തീരുമാനിച്ചു. കോവിഡുമായി ബന്ധപെട്ടു സംഘടന നടത്തിയ പ്രവർത്തന റിപ്പോർട്ട് യോഗത്തില്‍ അവതരിപ്പിച്ചു.
കോവിഡ് മൂലം ജോലി നഷ്ടപ്പെട്ടതിനെ കുറിച്ചും കച്ചവടനഷ്ടപ്പെട്ടതിനെ കുറിച്ചും കെഎംസി സർവേ നടത്താൻ തീരുമാനിച്ചു. സർവ്വേ നടത്തിയതിനു ശേഷം കർണാടക ഗവണ്മെന്റ് ,കേരള കർണാടക പ്രദേശ് കോൺഗ്രസ് കമ്മറ്റികൾക്കും റിപ്പോർട്ട് നൽകും. ഇതിനായി ഒരു സമിതി രൂപീകരിച്ചു. വർഗ്ഗീസ് ചെറിയാൻ കൺവീനർ ആയ സമിതിയിൽ ലിന്റൊ കുര്യൻ, ജോമോൻ ജോർജ് ,സിജോ തോമസ് എന്നിവർ അംഗങ്ങളാണ്.
കേരളത്തിലും കർണാടകത്തിലും പ്രകൃതി ദുരന്തത്തിലും ,വിമാനാപകടത്തിലും ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ഗോപിനാഥ് ,അഡ്വ.മാത്യു ,അഷ്‌റഫ് കൂർഗ് ,അരുൺ കുമാർ ,സജി ജേക്കബ്, വിൻസെന്റ് ജോൺ, അഡ്വ.രാജ്‌മോഹൻ ജോബി പി എഫ് ,പ്രശാന്ത് കൈരളി ,നിജോമോൻ പ്രേം ദാസ് ,സിജോ തോമസ് ,വർഗീസ് ചെറിയാൻ എന്നിവർ സംസാരിച്ചു.ലിന്റോ കുരിയൻ സ്വാഗതവും ജോമോൻ ജോർജ് നന്ദിയും രേഖപ്പെടുത്തി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
