കേരളത്തിലേക്കുള്ള ഓണം സ്‌പെഷ്യല്‍ ബസുകള്‍ തമിഴ്‌നാട്ടില്‍ തടഞ്ഞു

ബെംഗളുരു : തമിഴ് നാട് സര്‍ക്കാറിന്റെ അനുമതി എടുത്തിട്ടില്ലെന്ന് അരോപിച്ച് കേരള ആര്‍ടിസിയുടെ ഓണക്കാല സ്‌പെഷ്യല്‍ സര്‍വീസുകളില്‍ ചിലത് തമിഴ് നാട്ടില്‍ തടഞ്ഞിട്ടു. വ്യാഴാഴ്ച വൈകിട്ട് ബെംഗളൂരുവില്‍ നിന്നും പുറപ്പെട്ട സേലം വഴിയുള്ള ബസാണ് കൃഷ്ണഗിരിയില്‍ തടഞ്ഞുവെച്ചത്. ബെംഗളൂരു കെ എസ് ആര്‍ ടി സി കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ ഉടപ്പെട്ടതിനെ തുടര്‍ന്നാണ് ബസിന് പിന്നീട് യാത്ര തുടരാനായത്. ഇതേ തുടര്‍ന്ന്‍ വ്യാഴാഴ്ച ബെംഗളൂരുവില്‍ നിന്നും സേലം വഴി കേരളത്തിലേക്ക് സര്‍വീസ് ചെയ്യേണ്ട മറ്റു രണ്ടു ബസുകള്‍ കോഴിക്കോട് വഴി തിരിച്ചു വിടേണ്ടി വന്നു.
കൃഷ്ണഗിരിയില്‍ ബസ് തടഞ്ഞതിന് സമാനമായി കേരളത്തില്‍ നിന്ന് സേലം വഴി ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസും വ്യാഴാഴ്ച വാളയാറില്‍ വെച്ച് തമിഴ്‌നാട് അധികൃതര്‍ തടഞ്ഞു. വാളയാർ അതിർത്തിയിലെത്തിയ ബസ് അധികൃതർ തടഞ്ഞതിനെ തുടർന്ന് എറണാകുളം സേലം വഴി ബെംഗളൂരുവിലേക്ക് എത്തേണ്ട രണ്ടാമത്ത ബസ് കോഴിക്കോട് സുൽത്താൻ ബത്തേരി വഴി തിരിച്ചു വിട്ടു.
ആശയക്കുഴപ്പം പരിഹരിച്ചെന്നും സേലം വഴിയുള്ള ബസുകള്‍ വെള്ളിയാഴ്ച മുതല്‍ തടസ്സമില്ലാതെ നടത്തുമെന്നും ബെംഗളൂരു കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ വി എം ഷാജി പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
