അനൂപ് മുഹമ്മദിനെ അറിയാമെന്ന് ബിനീഷ് കോടിയേരി; എന്നാല്‍ ലഹരിക്കടത്ത് ബന്ധത്തെ കുറിച്ചറിയില്ല
തിരുവനന്തപുരം : ബെംഗളൂരുവില്‍ ലഹരി കടത്ത് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദുമായി അടുത്ത പരിചയമുണ്ടെന്നും എന്നാല്‍ അനൂപിന്റെ ലഹരി കടത്ത് ഇടപാടുമായി തനിക്ക് ബന്ധമില്ലെന്നും ബിനീഷ് കോടിയേരി. ബെംഗളൂരുവിലെ വസ്ത്രവ്യാപാരി എന്ന നിലക്കാണ് അനൂപിനെ പരിചയപ്പെട്ടതെന്നും ബെംഗളുരുവില്‍ റസ്റ്റോറന്റ് തുടങ്ങാന്‍ ആറ് ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്നും ഇപ്പോള്‍ പുറത്തു വന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണെന്നും ബിനീഷ് കൊടിയേരി പറഞ്ഞു. സാമ്പത്തിക പരമായി തകർന്ന് നിൽക്കുന്ന അവസ്ഥയിൽ പണം കടം കൊടുത്ത് സഹായിച്ചിട്ടുണ്ട്. ബെംഗളൂരുവില്‍ പിടിയിലായ ലഹരി സംഘവുമായി ബിനീഷിന് അടുത്ത ബന്ധമുണ്ടെന്ന യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു ബിനീഷ്. അനൂപ് ഇത്തരമൊരു സംഘത്തില്‍ പെട്ടതെങ്ങനെയെന്ന് അവന്റെ സുഹൃത്തുക്കള്‍ക്ക് പോലും അറിയില്ല. ലോക് ഡൗണ്‍ സമയത്ത് പാര്‍ട്ടി സംഘടിപ്പിച്ചെന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ 2017 ലെ താണെന്നും ബിനീഷ് പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് ടെലിവിഷന്‍ സീരിയല്‍ നടി ഡി അനിഖ, മറ്റൊരു മലയാളിയായ ആര്‍ രവീന്ദ്രന്‍ എന്നിവര്‍ക്കൊപ്പം അനുപ് മുഹമ്മദ് എന്‍ സി ബി യുടെ (നിര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത്. വിദേശത്ത് നിന്നും ഓണ്‍ലൈന്‍ വഴി വാങ്ങിയ മയക്കുമരുന്നുകള്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തിരുന്നു. അനിഘയുടെ നേതൃത്വത്തിലാണ് ഇടപാടുകള്‍ നടത്തിയിരുന്നത്. കന്നഡ സിനിമയിലെ ചിലര്‍ക്ക് ലഹരി വസ്തുക്കള്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് അനിഘ എന്‍ സി ബി ക്ക് മൊഴി നല്‍കിയിരുന്നു. അനിഖയില്‍ നിന്നും സിനിമ സീരിയല്‍ രംഗത്തു നിന്നുള്ള 15 ഓളം ആളുകളുടെ പേരുകള്‍ എന്‍സിബി ക്ക് ലഭിച്ചിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.