കർണാടകയിലെ ബസുകളിൽ ഇനി എല്ലാ സീറ്റുകളിലും യാത്രക്കാർക്ക് അനുമതി
ബെംഗളൂരു : കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി കർണാടകയിലെ ബസുകളിൽ ഏർപ്പെടുത്തിയ ഇരിപ്പിട നിയന്ത്രണത്തിന് ഇളവ്. കെഎസ്ആർടിസി ഉൾപ്പെടെ എല്ലാ ബസുകളിലെ എല്ലാ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കാൻ സർക്കാർ അനുമതി.
കേരളമടക്കമുള്ള മറ്റു സംസ്ഥാനങ്ങളിൽ ദീർഘദൂര സർവീസുകളടക്കം മുഴുവൻ സീറ്റുകളിലും യാത്രക്കാരെ കയറ്റുവാൻ നേരത്തെ തന്നെ അനുമതി നൽകിയിരുന്നു.
കർണാടക എസ് ആർ ടിസിയുടെ ബസുകളിൽ പകുതി സീറ്റുകളിൽ മാത്രമായിരുന്നു റിസർവേഷൻ അനുവദിച്ചിരുന്നത്. ഇതുണ്ടാക്കുന്ന സാമ്പത്തിക നഷ്ടം ചൂണ്ടി കാണിച്ച് ഇളവ് അനുവദിക്കാൻ അധികൃതർ സർക്കാറിനെ സമീപിച്ചിരുന്നു. ഇതേ തുടർന്നാണ് ഇളവ് അനുവദിച്ചത്.
കർണാടക എസ്ആർടിസിയുടെ 54 സീറ്റുകളുള്ള കർണാടക സാരിഗെ ബസുകളിൽ 30 പേരെ മാത്രമേ അനുവദിച്ചിരുന്നുള്ളു. 40 സീറ്റുകളുള്ള എ സി ബസുകളിൽ 20 സീറ്റുകളിലാണ് ലോക് ഡൗൺ കാലത്ത് യാത്രക്കാരെ അനുവദിച്ചിരുന്നത്. സംസ്ഥാനത്ത് 4000 ഓളം ബസുകളിലായി ഏഴര ലക്ഷത്തിനും എട്ടര ലക്ഷത്തിനും ഇടയിലായാണ് ഇപ്പോൾ യാത്രക്കാരുള്ളത്. യാത്രാ നിബന്ധനകളിൽ മാറ്റം വരുത്തിയതോടെ കഴിഞ്ഞ മാസങ്ങളിലായി തുടർന്നു വരുന്ന സാമ്പത്തിക നഷ്ടം ഒരളവുവരെ പിടിച്ചു നിർത്താമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.