ബെംഗളുരു മയക്കുമരുന്ന് കേസ്: നടി രാഗിണി ദ്വിവേദി അറസ്റ്റില്‍
ബെംഗളുരു: മയക്കുമരുന്ന് കേസില്‍ കന്നട സിനിമ താരം രാഗിണി ദ്വിവേദിയെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി ) അറസ്റ്റ് ചെയ്തു. ബംഗുലൂരു യലഹങ്കയിലെ ഫ്ലാറ്റില്‍ നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത ഫോണില്‍ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് താരത്തിന്റെ അറസ്റ്റ്. ഫോണിലെ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തി.ഏഴര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് നടിയെ കസ്റ്റഡിയിലെടുത്തത്.
കന്നഡ സിനിമയിലെ മയക്കുമരുന്ന് ഇടപാടുകളെ കുറിച്ച് നേരത്തെ ചില വെളിപ്പെടുത്തലുകള്‍ നടത്തിയ പത്രപ്രവര്‍ത്തകനും ചലചിത്ര സംവിധായകനുമായ ഇന്ദ്രജിത്ത് ലങ്കേഷില്‍ നിന്ന് സിസിബി ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു. ഇന്ദ്രജിത്ത് ലങ്കേഷ് നല്‍കിയ മൊഴിയെ തുടര്‍ന്ന്‍ നടി രാഗിണി ദ്വിവേദിയോട് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവാന്‍ സിസിബി ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയെങ്കിലും നടി ഹാജരായിരുന്നില്ല. നടിയുടെ അഭിഭാഷകന്‍ സിസിബി ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടങ്കിലും വെള്ളിയാഴ്ചക്കകം ഹാജരാകണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.
രാഗിണി ദ്വിവേദിയുടെ സുഹൃത്തായ രവിശങ്കര്‍ ഇന്നലെ അറസ്റ്റിലായിരുന്നു. ഇദ്ദേഹത്തെ ചേദ്യം ചെയ്തപ്പോള്‍ ലഭിച്ച വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇന്ന് നടിയെ അറസ്റ്റ് ചെയ്തത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.