മാഗഡി റോഡ് മെട്രോ സ്റ്റേഷന് ഡോക്ടര്‍ രാജ്കുമാറിന്‍റെ പേര് നല്‍കണമെന്ന് ബിബിഎംപി
ബെംഗളൂരു: മാഗഡി റോഡ് മെട്രൊ സ്റ്റേഷന് അന്തരിച്ച കന്നഡ നടന്‍ ഡോക്ടര്‍ രാജ്കുമാറിന്‍റെ പേര് നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിബിഎംപി ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്(BMRCL) നിവേദനം നല്‍കി. ബെംഗളൂരു മേയര്‍ ഗൗതം കുമാറിന്റ നേതൃത്വത്തിലാണ് നിവേദനം സമര്‍പ്പിച്ചത്.
ഈ ആവശ്യം ഉന്നയിച്ച് ബിബിഎംപി കഴിഞ്ഞ ആഗസ്റ്റ് നാലിന് പ്രമേയം പാസാക്കിയിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടി. സര്‍ക്കാരിന്റെ അനുമതി ലഭിച്ചതിന്റ അടിസ്ഥാനത്തിലാണ് ബിഎംആര്‍സിഎല്‍ -നു നിവേദനം സമര്‍പ്പിച്ചത്.
കന്നഡ സിനിമയിലെ ഇതിഹാസമാണ് ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവായ ഡോക്ടര്‍ രാജ്കുമാറെന്ന് മേയര്‍ പറഞ്ഞു. അന്തരിച്ച മഹാനടനോടുള്ള ആദരസൂചകമായി മാഗഡി റോഡ് മെട്രോ സ്റ്റേഷന് രാജ്കുമാറിന്‍റെ പേര് നല്‍കുന്നത് എന്തുകൊണ്ടും ഉചിതമായിരിക്കുമെന്നും മേയര്‍ പറഞ്ഞു. സ്റ്റേഷന്റെ പേരു മാറ്റവുമായി ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് നിവേദനം സ്വീകരിച്ച ശേഷം ബിഎംആര്‍സിഎല്‍ എംഡി. അജയ് സേഥ് ബിബിഎംപി അധികൃതരോട് പറഞ്ഞു.
ಬೆಂಗಳೂರಿನ ಮಾಗಡಿ ರಸ್ತೆ ಮೆಟ್ರೋ ರೈಲು ನಿಲ್ದಾಣಕ್ಕೆ ಡಾ.ರಾಜ್ ಕುಮಾರ್ ಮೆಟ್ರೋ ರೈಲು ನಿಲ್ದಾಣ ಎಂದು ನಾಮಕರಣ ಮಾಡುವಂತೆ ಬಿ.ಎಂ.ಆರ್.ಸಿ.ಎಲ್ ವ್ಯವಸ್ಥಾಪಕ ನಿರ್ದೇಶಕರು ಶ್ರೀ ಅಜಯ್ ಸೇಠ್ ರವರಿಗೆ ಮನವಿಪತ್ರ ಸಲ್ಲಿಸಲಾಯಿತು. ಈ ವೇಳೆ ಬೆಂಗಳೂರು ದಕ್ಷಿಣ ಜಿಲ್ಲಾ ಬಿಜೆಪಿ ಘಟಕದ ಅಧ್ಯಕ್ಷರು ಶ್ರೀ ಎನ್.ಆರ್.ರಮೇಶ್ ಅವರು ಉಪಸ್ಥಿತರಿದ್ದರು. pic.twitter.com/WFsbPoOt3v
— M Goutham Kumar (@BBMP_MAYOR) September 4, 2020
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.