കരിപ്പൂര്‍ വിമാനത്താവളത്തിനടുത്ത് സ്വർണക്കടത്ത് സംഘത്തെ തടയാൻ ശ്രമിച്ച ഡിആർഐ ഉദ്യോഗസ്ഥരെ കാര്‍ ഇടിച്ചു തെറിപ്പിച്ചു
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപം സ്വർണക്കടത്ത് സംഘത്തെ തടയാൻ ശ്രമിച്ച ഡിആർഐ ഉദ്യോഗസ്ഥരെ കാർ ഇടിച്ചു തെറിപ്പിച്ചു. ഒരാളുടെ നില ഗുരുതരം. ഇന്ന് രാവിലെ 9 മണിക്ക് കോഴിക്കോട് വിമാനത്താവളം റോഡിൽ ഹജ്ജ് ഹൗസിന് സമീപത്താണ് സംഭവം.
ഡി.ആര്‍.ഐ ഉദ്യോഗസ്ഥന്‍ ആല്‍ബര്‍ട്ട് ജോര്‍ജ്, ഡി.ആര്‍.ഐ ഡ്രൈവര്‍ നജീബ് എന്നിവരെയാണ് സ്വർണക്കടത്ത് സംഘം കാർ ഇടിച്ച് കൊല്ലാൻ ശ്രമിച്ചത്. ഉദ്യോഗസ്ഥന്റെ നില ഗുരുതരമാണെന്നാണ് വിവരം. ഇവരെ പുളിക്കലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം കടത്തുന്നതായി ഉദ്യോഗസ്ഥര്‍ക്ക് രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്ന് കരിപ്പൂരില്‍ നിന്നും പുളിക്കലേക്ക് വരുന്ന റോഡില്‍ ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ വാഹനം തടയാനായി ബെക്കിൽ കാത്തു നില്‍ക്കുകയായിരുന്നു. ഇവിടെ എത്തിയ ഇന്നോവ ക്രിസ്റ്റോ കാര്‍ കൈ കാട്ടിയിട്ടും നിര്‍ത്താത്തിനെ തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ റോഡിലേക്ക് കയറി നില്‍ക്കുകയായിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥനെ വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാര്‍ സമീപത്തുള്ള പോസ്റ്റില്‍ ഇടിച്ചു നിന്നു. ഇതില്‍ നിന്നും ഒരാള്‍ ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ ഒരാളെ പൊലീസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കാറില്‍ നിന്നും 4 കിലോ സ്വര്‍ണം പിടികൂടി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.