രോഗികളുടെ കുറവ്; രാജ്യത്തെ ഏറ്റവും വലിയ കോവിഡ് കെയർ സെൻ്ററായ ബെംഗളൂരു ഇന്‍റര്‍നാഷണല്‍ എക്സിബിഷൻ സെൻ്ററിലെ കോവിഡ് കേന്ദ്രം പൂട്ടുന്നു
ബെംഗളൂരു: രോഗികളില്ലാത്തതിനെ തുടര്‍ന്ന് ഇന്ത്യയിലെ ഏറ്റവും വലിയ കോവിഡ് കെയര്‍ സെന്ററായ ബെംഗളൂരു ഇന്റര്‍നാഷനല്‍ എക്‌സിബിഷന്‍ സെന്റര്‍(BIEC) സെപ്റ്റംബര്‍ പതിനഞ്ചു മുതല്‍ അടച്ചു പൂട്ടുന്നു. പതിനായിരത്തിലധികം രോഗികളെ ഒരേ സമയം ചികിത്സിക്കാനുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. നേരിയ രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ പ്രവേശിപ്പിക്കുക എന്നുള്ള ഉദ്ദേശ്യത്തോടെയാണ് തുടങ്ങിയതെങ്കിലും അത്തരം രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ അവരവരുടെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയെന്ന ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങളും, കോവിഡ് പ്രോട്ടോക്കോളുകളില്‍ അപ്പപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളുമാണ് ബിഐഇസി അടച്ചു പൂട്ടാന്‍ കാരണമായി അധികൃതര്‍ പറയുന്നത്. ഹോം ക്വാറന്റയിന്‍ നടപ്പിലാക്കിയതിനെ തുടര്‍ന്ന് ഇത്തരം കെയര്‍ സെന്ററുകളിലേക്ക് വരുന്ന രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായി.
കോവിഡ് കെയര്‍ ടാസ്‌ക് ഫോഴ്‌സ് തലവന്‍ രാജേന്ദ്ര കുമാര്‍ കട്ടാരിയയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബിബിഎംപി അധികൃതര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുകയും തുടര്‍ന്ന് സെപ്റ്റംബര്‍ 15 മുതല്‍ ബിഐഇസി. കോവിഡ് കെയര്‍ സെന്റര്‍ അടച്ചു പൂട്ടാനുള്ള തീരുമാനത്തില്‍ എത്തിച്ചേരുകയു മായിരുന്നു.
നേരത്തെ ഈ കോവിഡ് കെയര്‍ സെന്ററിലേക്ക് വന്‍തുക വാടക കൊടുത്ത് കട്ടിലും കിടക്കയും വാങ്ങിയത് വന്‍ വിവാദമായിരുന്നു. വിമര്‍ശനങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ തന്നെ നേരിട്ട് ഇവിടേക്ക് ആവശ്യമായ കട്ടിലുകളും കിടക്കകളും മറ്റ് ഫര്‍ണ്ണിച്ചറുകളും വാങ്ങുകയായിരുന്നു.
ഒരേ സമയം 10100 കിടക്കകൾ ഏർപ്പെടുത്താൻ സൗകര്യമുള്ള ബിഐഇ സിയിലെ കോവിഡ് സെൻറർ ജൂലൈ 27നാണ് ഉദ്ഘാടനം ചെയ്തത്. നിലവിൽ 6000 ഓളം പേർക്ക് ചികിത്സാ സൗകര്യമുണ്ടെങ്കിലും ഭൂരിഭാഗം കിടക്കകളും ഒഴിഞ്ഞ് കിടക്കുകയാണ്. കോവിഡ് കെയർ സെൻ്ററുകളുടെ പരിപാലന ച്ചെലവ് വർധിച്ചു വരുന്നതും അധികൃതർക്ക് വൻ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നുണ്ട്. ഇതോടെയാണ് അടച്ചു പൂട്ടാൻ അധികൃതർ തീരുമാനിച്ചത്. ഇത്തരത്തിൽ അടച്ചു പൂട്ടപ്പെടുന്ന സെൻ്ററുകളിലെ കിടക്കകളും ആരോഗ്യ സുരക്ഷാ ഉപകരണങ്ങളും മറ്റ് സർക്കാർ ആശുപത്രികൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് മാറ്റാനാണ് സർക്കാർ ഉദ്ദേശിക്കുന്നത് .
ചെറിയ രോഗലക്ഷണങ്ങളുള്ള കോവിഡ് ബാധിതർത്ക്ക് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാമെന്ന നിർദേശത്തെ തുടർന്ന് പല കോവിഡ് കെയർ സെൻ്ററുകളിലും രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞിരുന്നു. മിക്ക കേന്ദ്രങ്ങളിലും 20% ത്തിൽ താഴെയാണ് രോഗികൾ ഉള്ളത്. ഇത്തരത്തിൽ രോഗികൾ കുറഞ്ഞ എല്ലാ കോവിഡ് കെയർ സെൻ്ററുകളും ഘട്ടം ഘട്ടമായി പൂട്ടാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ് ആരോഗ്യ പ്രവർത്തകർ.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.